Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
അയോധ്യ വിധിക്ക് പിന്നാലെ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വാങ്ങിക്കൂട്ടി, തെളിവുകൾ പുറത്ത്

December 22, 2021

December 22, 2021

അയോധ്യ : ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിധികളിൽ ഒന്നാണ് അയോധ്യ രാമക്ഷേത്രത്തിന്റേത്. ബാബരി മസ്ജിദിന് അയോധ്യയിൽ തന്നെ വേറെ സ്ഥലം കണ്ടെത്താം എന്നായിരുന്നു കോടതിയുടെ തീരുമാനം. വിവാദഭൂമിയിൽ രാമക്ഷേത്രത്തിന്റെ നിർമാണം നൽകാനുള്ള അനുമതിയും കോടതി നൽകി. ഇതിന് പിന്നാലെ, ക്ഷേത്രത്തിന് നൽകിയ ഭൂമിയുടെ സമീപപ്രദേശങ്ങൾ സ്വന്തമാക്കാൻ രാഷ്ട്രീയപാർട്ടികളും മറ്റും മത്സരിക്കുകയാണ് എന്ന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. 


ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രത്തിന്റെ കണ്ടെത്തൽ അനുസരിച്ച് പ്രാദേശിക എംഎൽഎ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഇവിടെ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. എംഎൽഎ തന്റെ പേരിൽ തന്നെ ഭൂമി വാങ്ങിയപ്പോൾ, ഉദ്യോഗസ്ഥർ ബന്ധുക്കളെ ബിനാമി ആക്കിയാണ് ഭൂമി കൈവശപെടുത്തിയത്. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപെടുന്നതോടെ ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ഇക്കൂട്ടരുടെ ലക്ഷ്യം എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ നിഗമനം. 14 ഭൂമി ഇടപാടുകളാണ് ഇന്ത്യൻ എക്സ്പ്രസ്സ് പഠനവിധേയമാക്കിയത്. ഭൂമി വാങ്ങിയവരിൽ ബഹുഭൂരിഭാഗവും ബിജെപി അനുഭാവികൾ ആണെന്നും റിപ്പോർട്ടുകളുണ്ട്.


Latest Related News