November 25, 2021
November 25, 2021
ട്രിപ്പോളി : ലിബിയയുടെ ചരിത്രത്തിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയ സൈഫുൽ ഇസ്ലാം ഗദ്ദാഫിക്ക് കനത്ത തിരിച്ചടി. ഗദ്ദാഫി അടക്കം 25 പേരുടെ പത്രിക ഇലക്ഷൻ കമ്മീഷൻ പരിശോധിച്ച ശേഷം തള്ളുകയായിരുന്നു. ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനായ സൈഫ്, തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യത കല്പിക്കപ്പെട്ടിരുന്ന സ്ഥാനാർഥി ആയിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ സൈഫിന് അവസരമുണ്ട്.
ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സൈഫ് ഗദ്ദാഫിയുടെ അപേക്ഷ തള്ളിയതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015 ൽ യുദ്ധക്കുറ്റം ചുമത്തപ്പെട്ട സൈഫ്, മുഅമ്മർ ഗദ്ദാഫിക്കെതിരെ നടന്ന പ്രക്ഷോഭം അടിച്ചമർത്താനും ശ്രമിച്ചിരുന്നു. സൂക്ഷ്മ പരിശോധന നടത്തി, അപ്പീലുകൾ പരിഗണിച്ച ശേഷം ഡിസംബർ ആദ്യവാരമാണ് സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.