March 03, 2021
March 03, 2021
കെയ്‌റോ: മൂന്നര വര്‍ഷത്തെ ഉപരോധത്തിനു ശേഷം ആദ്യമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ഈജിപ്തിലെത്തി. അറബ് ലീഗ് യോഗത്തില്‍ പങ്കെടുക്കാനായി ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി കെയ്‌റോയിലെത്തിയതായി ഈജിപ്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി വിദേശകാര്യമന്ത്രി എത്തുന്നതിന് മുമ്പേ കെയ്‌റോയില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച് ഖത്തര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.
2017 ജൂണ്‍ അഞ്ചു മുതലാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്. മൂന്നര വര്‍ഷത്തിനു ശേഷം ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് സൗദിയിലെ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് ഉപരോധം അവസാനിപ്പിക്കാന്‍ ധാരണയായത്. ഇതിന് ശേഷമാണ് വിദേശകാര്യ മന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അറബ് ലീഗിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പലസ്തീനിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യും. യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഈജിപ്തിന്റെ കയ്യില്‍ നിന്നും ഖത്തറിന് കൈമാറിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.