Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇനി സൗഹൃദം; സൗദി കിരീടാവകാശി ഒരുക്കിയ ഉച്ചവിരുന്നില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തു

January 05, 2021

January 05, 2021

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് ഒരുക്കിയ ഉച്ചവിരുന്നില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. സൗദി അറേബ്യയിലെ അല്‍ ഉലയിലുള്ള മറായ സെന്ററില്‍ നടക്കുന്ന ജി.സി.സിയുടെ 41-ാമത് ഉച്ചകോടിയ്ക്കിടെയാണ് സൗദി കിരീടാവകാശി വിരുന്നൊരുക്കിയത്. മറ്റ് ജി.സി.സി രാജ്യങ്ങളുടെ നേതാക്കളും പ്രതിനിധി സംഘാംഗങ്ങളും വിരുന്നില്‍ പങ്കെടുത്തു. 

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചുകൊണ്ട് ജി.സി.സിയിലെ ആറ് രാജ്യങ്ങളും അല്‍ ഉല കരാറില്‍ ഒപ്പുവച്ചതിന് ശേഷമായിരുന്നു ഉച്ചവിരുന്ന്. 


Related News: ഖത്തര്‍ അമീര്‍ സൗദിയില്‍ എത്തി; ആലിംഗനം ചെയ്ത് സ്വീകരിച്ച് സൗദി കിരീടാവകാശി (വീഡിയോ)


ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബാഹ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദ്, ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഒമാന്‍ ഉപ പ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് എന്നിവരാണ് അല്‍ ഉല കരാറില്‍ ഒപ്പു വച്ചത്. 

അല്‍ ഉല കരാര്‍ പ്രകാരം ഇന്നലെ തന്നെ സൗദി അറേബ്യ ഖത്തറുമായുള്ള കര-ജല-വ്യോമാതിര്‍ത്തികള്‍ തുറന്നിരുന്നു.

കുവൈത്ത് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന അല്‍ ഉല കരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News