January 30, 2022
January 30, 2022
കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന 380 നേഴ്‌സുമാർക്ക് ജോലി നഷ്ടമായി. തൊഴിൽ കരാർ മുന്നറിയിപ്പില്ലാതെ അപ്രതീക്ഷിതമായി അവസാനിപ്പിച്ചതാണ് ജോലി പോവാനുള്ള കാരണം. 250 മലയാളി നേഴ്സുമാരും സംഘത്തിൽ ഉൾപ്പെടുന്നു.
കേവലം 2 ദിവസം മുൻപാണ് '26ആം തിയ്യതി തൊഴിൽ കരാർ കാലാവധി അവസാനിക്കും' എന്ന അറിയിപ്പ് നേഴ്‌സുമാർക്ക് ലഭിക്കുന്നത്. ജെ.ടി.സി. അൽസുകൂർ എന്ന കമ്പനി മുഖേനയാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. കമ്പനിയിൽ നിന്നും വിടുതൽ നൽകിയാൽ ഇവർക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ തന്നെ നിയമനം ലഭിച്ചേക്കും. എന്നാൽ, അവധിയെടുത്ത് നാട്ടിൽ പോയി പുതിയ കരാർ ലഭിച്ചാൽ തിരിച്ചു വരണമെന്നാണ് കമ്പനി ഇവർക്ക് നൽകിയ നിർദ്ദേശം. പ്രശ്നം പരിഹരിക്കാനായി സ്ഥാനപതി സി.ബി. ജോർജ്, കുവൈത്ത് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.