March 23, 2021
March 23, 2021
റിയാദ്: വാക്‌സിനെടുത്തവരാണെങ്കിലും 70 വയസിനു മുകളില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറയ്ക്ക് അനുമതിയില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലെ 18 നും 70 നും ഇടയില്‍ പ്രായമുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമാണ് ഉംറ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ കഴിയൂ എന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉംറയ്ക്ക് പോകുമ്പോള്‍ കുട്ടികളെ ഒപ്പം കൊണ്ടുപോകാന്‍ അനുവാദമില്ല. എന്നാല്‍ പെര്‍മിറ്റ് ഉടമയ്ക്ക് അവരുടെ അമ്മയെ ഒപ്പം കൊണ്ടുപോകാന്‍ കഴിയും.
ഉംറ പെര്‍മിറ്റ് എടുക്കാന്‍ കൊവിഡ് വാക്‌സിനെടുക്കണമെന്ന് നിര്‍ബന്ധമില്ല. 'തവല്‍ക്കന' ആപ്പിലൂടെ കൊവിഡ് ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവ് കാണിക്കുകയാണ് പെര്‍മിറ്റിന് അപേക്ഷിക്കാനായി ആവശ്യമുള്ളതെന്നും മന്ത്രാലയം അറിയിച്ചു. ഈത്മര്‍ന ആപ്പിലൂടെയാണ് ഉംറ പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്.
ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് വാക്‌സിനെടുക്കണമെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഉംറയ്ക്കായി കൊവിഡ് വാക്‌സിനെടുക്കണമോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് അസിസ്റ്റന്റ് ആരോഗ്യ മന്തിയും ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവുമായ ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി ഞായറാഴ്ച പറഞ്ഞിരുന്നു.
ഈ വര്‍ഷം ഹജ്ജിന് വരുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.