August 24, 2021
August 24, 2021
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളെ ഒന്നിലധികം വാഹനങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കാന്‍ നീക്കം. ഒരാള്‍ നിരവധി വാഹനങ്ങള്‍ വാങ്ങി മറിച്ചുവില്‍ക്കുകയോ പാട്ടത്തിനോ വാടകക്കോ നല്‍കുകയോ ചെയ്യുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതിനെ തുടർന്നാണ് നീക്കം.. കമേഴ്സ്യല്‍ ലൈസന്‍സ് സ്വന്തമാക്കാതെ ഇത്തരം ബിസിനസില്‍ ഏര്‍പ്പെടുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക സര്‍ക്കാറിന് നഷ്ടം വരുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണനീക്കം. വിദേശികളുടെ പേരില്‍ പരമാവധി വാങ്ങാന്‍ കഴിയുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിബന്ധന വെക്കുകയും അധിക വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുകയുമാണ് പരിഗണിക്കുന്നത്.
ചില വിദേശികള്‍ 50ലേറെ വാഹനങ്ങള്‍ ഉടമപ്പെടുത്തിയതായി ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അറബ് വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകള്‍ ഉടമപ്പെടുത്താന്‍ അനുവദിക്കരുതെന്ന് ശിപാര്‍ശ നല്‍കിയത് ഗതാഗത വകുപ്പ് നിശ്ചയിച്ച പഠനസമിതിയാണ്. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിെന്റ ഭാഗമായാണ് പഠനസമിതിയെ നിശ്ചയിച്ചത്. രാജ്യത്തെ റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ അധികം വാഹനങ്ങള്‍ ഇപ്പോള്‍തന്നെ നിരത്തിലുണ്ട്. 20 ലക്ഷത്തിലേറെ വാഹനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, 12 ലക്ഷം വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഇവിടത്തെ റോഡുകള്‍ക്കുള്ളൂ. ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പത്തെ ഉള്‍ക്കൊള്ളാന്‍ രാജ്യത്തെ നിരത്തുകള്‍ക്ക് കഴിയുന്നില്ല. പ്രതിവര്‍ഷം 4.8 വര്‍ധനയാണ് വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. ഓരോ വര്‍ഷവും ഇഷ്യൂ ചെയ്യപ്പെടുന്ന ലൈസന്‍സുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിെന്റ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക.