Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചെന്ന് ആരോപണം, ശശി തരൂരിനെതിരെ നടപടി ആവശ്യപ്പെട്ട് കുവൈത്ത് ഇന്ത്യൻ എംബസി

February 19, 2022

February 19, 2022

കുവൈത്ത് : കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. രാജ്യത്ത് ഹിജാബിന് നിരോധനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സ്വദേശി ട്വിറ്ററിലിട്ട പോസ്റ്റാണ് ശശി തരൂർ പങ്കുവെച്ചത്. പോസ്റ്റിട്ട വ്യക്തി ഇന്ത്യാ വിരുദ്ധ പ്രവർത്തങ്ങൾക്ക് പേരുകേട്ടയാളാണെന്നും, പാകിസ്ഥാൻ പുരസ്‌കാരമായ അംബാസിഡർ പീസ് ലഭിച്ചിട്ടുണ്ടെന്നും കുവൈത്ത് എംബസി ആരോപിച്ചു. 

 

ഇന്ത്യയിൽ സ്വീകാര്യനായൊരു പാർലമെന്റംഗം ഇത്തരമൊരു ട്വീറ്റ് പങ്കുവെച്ചത് ദൗർഭാഗ്യകാര്യമാണെന്ന് കുവൈത്ത് എംബസി വിലയിരുത്തി. 'മജ്ബൽ അൽ ശരീക' എന്ന അകൗണ്ടിൽ നിന്നുള്ള ട്വീറ്റാണ് തരൂർ പങ്കുവെച്ചത്. ഇന്ത്യയിൽ ഇസ്ലാമോഫോബിയ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, അപലപിക്കാൻ പോലും തയ്യാറാവാത്ത പ്രധാനമന്ത്രിയെ ട്വീറ്റിൽ വിമർശിക്കുന്നുണ്ട്. മുസ്‌ലിം പെൺകുട്ടികളെ പൊതുസ്ഥലത്ത് അപമാനിക്കുന്നത് വെറുതേ നോക്കി നിൽക്കാൻ കഴിയില്ലെന്നും, ഞങ്ങൾക്ക് ദുഷ്കരമായ സാഹചര്യം സൃഷ്ടിക്കരുത് എന്നും ട്വീറ്റിന്റെ ഉള്ളടക്കത്തിലുണ്ട്. ഭരണകക്ഷിയായ ബി.ജെ.പിയുടെ അംഗങ്ങൾക്ക് കുവൈത്തിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമെന്റിലെ ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതോട് അനുബന്ധിച്ചാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.


Latest Related News