February 19, 2022
February 19, 2022
കുവൈത്ത് : കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. രാജ്യത്ത് ഹിജാബിന് നിരോധനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സ്വദേശി ട്വിറ്ററിലിട്ട പോസ്റ്റാണ് ശശി തരൂർ പങ്കുവെച്ചത്. പോസ്റ്റിട്ട വ്യക്തി ഇന്ത്യാ വിരുദ്ധ പ്രവർത്തങ്ങൾക്ക് പേരുകേട്ടയാളാണെന്നും, പാകിസ്ഥാൻ പുരസ്‌കാരമായ അംബാസിഡർ പീസ് ലഭിച്ചിട്ടുണ്ടെന്നും കുവൈത്ത് എംബസി ആരോപിച്ചു.
I don't endorse this individual, whom i'd never heard of, but am concerned about the sentiment he conveys, which is sadly shared by many who are friends of India. While accepting @indembkwt's view, I urge GoI not2give ammo to such anti-India elements by condoning misconduct here. https://t.co/5McqqMwqtQ
— Shashi Tharoor (@ShashiTharoor) February 18, 2022
ഇന്ത്യയിൽ സ്വീകാര്യനായൊരു പാർലമെന്റംഗം ഇത്തരമൊരു ട്വീറ്റ് പങ്കുവെച്ചത് ദൗർഭാഗ്യകാര്യമാണെന്ന് കുവൈത്ത് എംബസി വിലയിരുത്തി. 'മജ്ബൽ അൽ ശരീക' എന്ന അകൗണ്ടിൽ നിന്നുള്ള ട്വീറ്റാണ് തരൂർ പങ്കുവെച്ചത്. ഇന്ത്യയിൽ ഇസ്ലാമോഫോബിയ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, അപലപിക്കാൻ പോലും തയ്യാറാവാത്ത പ്രധാനമന്ത്രിയെ ട്വീറ്റിൽ വിമർശിക്കുന്നുണ്ട്. മുസ്‌ലിം പെൺകുട്ടികളെ പൊതുസ്ഥലത്ത് അപമാനിക്കുന്നത് വെറുതേ നോക്കി നിൽക്കാൻ കഴിയില്ലെന്നും, ഞങ്ങൾക്ക് ദുഷ്കരമായ സാഹചര്യം സൃഷ്ടിക്കരുത് എന്നും ട്വീറ്റിന്റെ ഉള്ളടക്കത്തിലുണ്ട്. ഭരണകക്ഷിയായ ബി.ജെ.പിയുടെ അംഗങ്ങൾക്ക് കുവൈത്തിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമെന്റിലെ ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതോട് അനുബന്ധിച്ചാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.