Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
വാപ്പയെ കൊല്ലുമ്പോൾ അവർ ചിരിക്കുന്നുണ്ടായിരുന്നു,പൊട്ടിക്കരഞ്ഞുകൊണ്ടുള്ള മകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

November 18, 2021

November 18, 2021

അശാന്തിയുടെ താഴ്‌വരയായി തുടരുകയാണ് കശ്മീർ. രണ്ട് വ്യവസായികൾ ഉൾപ്പെടെ നാലുപേരെ സുരക്ഷാസേന വധിച്ച വാർത്തയാണ് കാശ്മീരിൽ നിന്നും ഒടുവിലായി പുറത്തുവരുന്നത്. ഭീകരവിരുദ്ധ ഓപ്പറേഷൻ ആയിരുന്നു ഇതെന്നാണ് സേനയുടെ ഭാഷ്യം. ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ട മുഹമ്മദ്‌ അൽത്താഫ് ഭട്ടിന്റെ മകൾ സംഭവത്തെ കുറിച്ച് വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

This is #Kashmir. A daughter speaks about her slain father. pic.twitter.com/whw8HznmWl

— Khaled Beydoun (@KhaledBeydoun) November 16, 2021


 'രാവിലെ പത്ത് മണിക്കാണ് എന്റെ ചാച്ചുവിന് (അമ്മാവൻ) ഒരു ഫോൺകോൾ വരുന്നത്. സംസാരിക്കാൻ തുടങ്ങിയതും ചാച്ചു കരയാൻ ആരംഭിച്ചു. ഞാനപ്പോൾ എന്റെ റൂമിലിരുന്ന് പ്രപഞ്ചനാഥനോട് പ്രാർത്ഥിക്കുകയായിരുന്നു. ചാച്ചുവിന്റെ കരച്ചിൽ കേട്ട് ഞാൻ ഓടിച്ചെന്നു. '- വീഡിയോയിൽ ഭട്ടിന്റെ 13 വയസുകാരിയായ മകൾക്ക് വാക്കുകൾ ഇടറി. 'എന്റെ അനിയനോട് ഞാനിതെങ്ങനെ പറയും? നിങ്ങളെന്തിനാണിത് ചെയ്തത്? ഞാൻ പോലീസുകാരോട് ചോദിച്ചുകൊണ്ടിരുന്നു. പൊട്ടിച്ചിരിയായിരുന്നു അവരുടെ മറുപടി. ഞാനെന്റെ ചോദ്യങ്ങൾ ആവർത്തിക്കുംതോറും അവർ നാണമില്ലാതെ ആർത്തുചിരിച്ചുകൊണ്ടിരുന്നു. അൽത്താഫ് ഭട്ടിന്റെ മകൾ വീഡിയോയിൽ പറയുന്നു. വാപ്പയുടെ മരണവാർത്ത കേട്ടതുമുതൽ ഉമ്മ കരഞ്ഞിരിക്കുയാണെന്നും ഭക്ഷണം പോലും കഴിക്കുന്നില്ലെന്നും മകൾ കൂട്ടിച്ചേർത്തു. മരണാനന്തരചടങ്ങുകൾക്ക് പോലും മൃതദേഹം വിട്ടുകിട്ടിയിട്ടില്ലെന്നും ഭട്ടിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ഇതേ പറ്റി ആരാഞ്ഞപ്പോൾ ക്രമാസമാധാനപ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് മറുപടി നൽകിയത്.


Latest Related News