Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |
കർണ്ണാടകയിലെ കോളേജിൽ ഹിജാബിന് വിലക്ക് തുടരുന്നു, ശിരോവസ്ത്രം ധരിച്ചവരെയും മാധ്യമപ്രവർത്തകരെയും ക്യാമ്പസിൽ കയറ്റില്ലെന്ന് എം.എൽ.എ

February 01, 2022

February 01, 2022

ഉഡുപ്പി : ഉഡുപ്പിയിലെ ഗവ. വനിതാ പി യു കോളേജ് ക്യാമ്പസിൽ ശിരോവസ്ത്രധാരികൾക്ക് പ്രവേശനമില്ലെന്ന് ബി.ജെ.പി എംഎൽഎയും പ്രാദേശിക നേതാവുമായ കെ. രഘുപതി ഭട്ട്. ഹിജാബ് അണിഞ്ഞുവരുന്ന വിദ്യാർത്ഥിനികളെയും, ഈ വിഷയവുമായി ബന്ധപ്പെട്ട് കോളേജിൽ എത്തുന്ന മാധ്യമപ്രവർത്തകരെയും ചൊവ്വാഴ്ച്ച മുതൽ ക്യാമ്പസിന് വെളിയിൽ തടയാനാണ് തീരുമാനം. പ്രശ്നം പരിഹരിക്കാനായി വിളിച്ചു ചേർത്ത യോഗത്തിലാണ് ഭട്ട് നയം വ്യക്തമാക്കിയത്. 


സർക്കാരും കോളേജ് കമ്മിറ്റിയും ചേർന്നാണ് ഈ തീരുമാനം എടുത്തതെന്നും കോളേജ്  വികസനസമിതി ചെയർമാൻ കൂടിയായ ഭട്ട് അറിയിച്ചു. ഹിജാബ് ധരിച്ചു ക്ലാസിലെത്തിയ വിദ്യാർത്ഥിനികളുടെ മാതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. വീട്ടിലെ പുരുഷന്മാരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാമെന്നാണ് ഇവർ കോളേജിനെ അറിയിച്ചത്. കഴിഞ്ഞ മാസം 27ആം തിയ്യതി മുതൽ എട്ട് കുട്ടികളെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നില്ല. രണ്ടാം വർഷക്കാരായ ആറുപേരും, ഒന്നാം വർഷക്കാരായ രണ്ടുപേരും അടങ്ങിയ ഈ സംഘം വരാന്തയിൽ നിന്നാണ് ക്ലാസുകൾ കേട്ടുപഠിച്ചത്‌. എന്നാൽ, ഇതും തടഞ്ഞ കോളേജ് അധികൃതർ, ഈ വിദ്യാർഥിനികൾക്ക് നോട്ടുബുക്കുകൾ നൽകരുതെന്ന് മറ്റുവിദ്യാർത്ഥിനികളോട് നിർദേശിച്ചു. കലബുർഗിയിലെ മുഹമ്മദ്‌ റിയാസുദ്ദീൻ വിഷയത്തിൽ പരാതി നൽകുകയും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.


Latest Related News