Breaking News
ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി |
പരസ്യമായി നമസ്കാരം നിർവഹിക്കാൻ അനുവദിക്കില്ല, വിദ്വേഷ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി

December 11, 2021

December 11, 2021

ഗുഡ്ഗാവ് : മുസ്‌ലിം മതവിശ്വാസികളുടെ ജുമുഅ നമസ്കാരം ഹിന്ദുത്വതീവ്രവാദികൾ തടയുന്ന വാർത്തകൾ നിരന്തരം പുറത്തുവരുന്നതിനിടെ, സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രംഗത്ത്. തുറന്ന സ്ഥലങ്ങളിൽ നിസ്കാരം നിർവഹിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇത് അനുവദിക്കില്ലെന്നുമാണ് ബിജെപി അനുഭാവിയായ മുഖ്യമന്ത്രി പ്രസ്താവിച്ചത്. ചിലയിടങ്ങളിൽ നിസ്കാരത്തിന് നൽകിയിരുന്ന അനുമതി റദ്ദാക്കിയതായും ഖട്ടർ അറിയിച്ചു. 

ജുമുഅ നമസ്കാരം മുടക്കാനായി ആളുകൾ കൂട്ടംകൂടിയെത്തുന്നു എന്ന പരാതിയുമായി പ്രദേശത്തെ ഇസ്ലാം മതവിശ്വാസികൾ പോലീസിനെ സമീപിച്ചിട്ടുണ്ടെങ്കിലും, നടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് വേണ്ടത് ചെയ്യുമെന്നും, ആളുകൾ സ്വന്തം ഇടങ്ങളിൽ മാത്രം പ്രാർത്ഥനകൾ നടത്തണമെന്നും, പൊതു ഇടങ്ങളിൽ അത്തരം നടപടികൾ അനുവദിക്കില്ലെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. വഖഫ് ഭൂമി അടക്കമുള്ള മുസ്‌ലിം ഉടമസ്ഥത ഭൂമികളിൽ നടന്ന കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് ഖട്ടർ കൂട്ടിച്ചേർത്തു.


Latest Related News