January 05, 2021
January 05, 2021
റിയാദ്: ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം പൂര്‍ണ്ണമായി അവസാനിക്കുന്നു. അനുരഞ്ജന കരാറില്‍ ജി.സി.സിയിലെ ആറ് രാജ്യങ്ങളും ഒപ്പു വച്ചു. സൗദിയിലെ അല്‍ ഉലയില്‍ നടക്കുന്ന ജി.സി.സിയുടെ 41-ാമത് ഉച്ചകോടിയിലാണ് അനുരഞ്ജന കരാര്‍ ഒപ്പു വച്ചത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബാഹ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദ്, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഒമാന്‍ ഉപ പ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് എന്നിവരാണ് അല്‍ ഉല കരാറില്‍ ഒപ്പു വച്ചത്.
ഖത്തർ അമീർ കരാറിൽ ഒപ്പു വയ്ക്കുന്നു.
അല്‍ ഉല കരാര്‍ പ്രകാരം ഇന്നലെ തന്നെ സൗദി അറേബ്യ ഖത്തറുമായുള്ള കര-ജല-വ്യോമാതിര്‍ത്തികള്‍ തുറന്നിരുന്നു.
കുവൈത്ത് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്.
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന അല്‍ ഉല കരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വീഡിയോ:
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.