September 28, 2021
September 28, 2021
അസമിലെ അക്രമത്തില്‍ പ്രതിഷേധിച്ച് അറബ് ലോകത്തും ഒരു വിഭാഗം ഇന്ത്യക്കെതിരെ ശക്തമായ പ്രചാരണ കാമ്പയിൻ ആരംഭിച്ചു. കൊലയാളികളെ പിന്തുണക്കരുതെന്നും ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ_കില്‍സ്_മുസ്ലീംസ് എന്ന ഹാഷ്‌ടാഗോടെ കാമ്പയിൻ ശക്തിയാർജിക്കുന്നത്.
ഇന്ത്യയിലെ ബിജെപി ഭരണകൂടം അസം ജനതയുടെ നേരെ അഴിച്ചുവിട്ട നരനായാട്ടിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വെടിയേറ്റ് വീണ കർഷകന്റെ നെഞ്ചിൽ ആനന്ദനൃത്തം ചവിട്ടിയ ഫോട്ടോഗ്രാഫറും അറബ് ലോകത്തടക്കം ചർച്ചാവിഷയമായി. ഇതിന് പിന്നാലെയാണ് മുതിർന്ന മുസ്‌ലിം പണ്ഡിതനായ അബ്ദുൾ അസീസ് അൽ തുവൈജ്റി അടക്കമുള്ളവർ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന വാദമുയർത്തി രംഗത്ത് വന്നത്. അസമിലെ സഹോദരങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇതെന്നും, ഏവരും ഈ ആഹ്വാനം ഏറ്റെടുക്കണമെന്നും തുവൈജ്റി ട്വിറ്ററിൽ കുറിച്ചു. മുസ്‌ലിം പണ്ഡിതരുടെ അന്താരാഷ്ട്ര സംഘടനയും ഇന്ത്യൻ ഗവണ്മെന്റിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. കണക്കുകൾ പ്രകാരം ഇരുപതിനായിരത്തോളം മുസ്‌ലിം കർഷകരെയാണ് ആസാമിൽ നിന്നും പോലീസ് ആട്ടിയിറക്കിയത്.