Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെ ആക്രമണം, സീസീടിവിയും ഉപകരണങ്ങളും അടിച്ചുതകർത്തു

March 30, 2022

March 30, 2022

ഡൽഹി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. കാശ്മീരി പണ്ഡിറ്റുകളെ കെജ്‌രിവാൾ അപമാനിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ വീടുവളഞ്ഞത്. സ്ഥലത്ത്, പോലീസും ബി.ജെ.പി അണികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

ഔദ്യോഗികവസതിക്ക് നേരെ കരി ഓയിലിന്റെ പാത്രം വലിച്ചെറിഞ്ഞ പ്രവർത്തകർ സി.സി.ടി.വി.യും നിരവധി സുരക്ഷാ ഉപകരണങ്ങളും തകർത്തു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം, പോലീസിന്റെ ഒത്താശയോടെയാണ് അക്രമം അരങ്ങേറിയതെന്ന് ആം ആദ്മി നേതാക്കൾ ആരോപിച്ചു. സംഭവസമയത്ത് കെജ്‌രിവാൾ വസതിയിൽ ഉണ്ടായിരുന്നില്ല. കശ്മീരിലെ പ്രശ്നങ്ങളുടെ കഥ പറയുന്ന 'കശ്മീരി ഫയൽസ്' എന്ന ചിത്രത്തെ കുറിച്ച് കെജ്‌രിവാൾ നടത്തിയ പരാമർശമാണ് ബി.ജെ. പി. യെ പ്രകോപിപ്പിച്ചത്. നിരവധി സംസ്ഥാനങ്ങൾ ചിത്രത്തിന് നികുതി ഇളവ് നൽകിയത് ചൂണ്ടിക്കാണിച്ച്, ഡൽഹിയിലും ഇളവ് വേണമെന്ന് ബി.ജെ.പി നേതാക്കൾ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടു. എങ്കിൽ, എല്ലാവർക്കും കാണാനുള്ള സൗകര്യാർത്ഥം ചിത്രം യൂട്യൂബിൽ ഇറക്കികൂടെ എന്ന് കെജ്‌രിവാൾ മറുചോദ്യമുന്നയിച്ചു. ഇതേ തുടർന്നാണ് കശ്മീരി പണ്ഡിറ്റുകളെ കെജ്‌രിവാൾ അവഹേളിച്ചു എന്ന ആരോപണവുമായി ബി.ജെ.പി പ്രവർത്തകർ സമരത്തിന് ഇറങ്ങിയത്.


Latest Related News