November 18, 2020
November 18, 2020
ഇറാഖിനും സൗദി അറേബ്യയ്ക്കും ഇടയിലെ അറാര്‍ അതിര്‍ത്തി വീണ്ടും തുറന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറാര്‍ അതിര്‍ത്തി തുറക്കുന്നത്. ഇറാഖ് അതിര്‍ത്തി-തുറമുഖ കമ്മീഷനാണ് അതിര്‍ത്തി തുറന്ന വിവരം അറിയിച്ചത്.
ഇറാഖ് ആഭ്യന്തര മന്ത്രി, ഇറാഖിലെ സൗദി അംബാസഡര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ സംഘം ബാഗ്ദാദില്‍ നിന്ന് യാത്ര ചെയ്ത് എത്തിയാണ് അറാര്‍ അതിര്‍ത്തി ഔദ്യോഗികമായി തുറന്നത്. അതിര്‍ത്തി തുറക്കുന്നത് കാത്ത് ചരക്കു ലോറികള്‍ ബുധനാഴ്ച രാവിലെ മുതല്‍ തന്നെ അതിര്‍ത്തിയില്‍ എത്തിയിരുന്നു.
ഇറാഖും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വിഛേദിച്ച 1990 മുതല്‍ അറാര്‍ അതിര്‍ത്തി അടഞ്ഞു കിടക്കുകയായിരുന്നു. മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈറ്റ് ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം വിഛേദിച്ചത്.
ചരക്കു നീക്കത്തിനും ജനങ്ങള്‍ക്ക് സഞ്ചരിക്കാനുമായി അറാര്‍ അതിര്‍ത്തി തുറന്നിരിക്കുമെന്ന് അതിര്‍ത്തി-തുറമുഖ കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.