Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഹനുമാൻ ജയന്തിക്കിടയിലെ അക്രമം,ഘോഷയാത്രയിൽ നിന്ന് ജനക്കൂട്ടത്തിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ ആപ് നേതാവ് പുറത്തുവിട്ടു

April 18, 2022

April 18, 2022

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്ര സംഘര്‍ഷത്തില്‍ കലാശിച്ചതിന്‍റെ ഉത്തരവാദിത്തം ഒരു സമുദായത്തിനുമേല്‍ ചുമത്തി കലാപമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനതുല്ലാ ഖാന്‍ രംഗത്തെത്തി.

ഘോഷയാത്രയിൽ പങ്കെടുത്തവർ  പ്രദേശവാസികള്‍ക്കു നേരെ കല്ലെറിയുന്നതിന്‍റെ വിഡിയോ പുറത്തുവിട്ടാണ് ഓഖ്ല എം.എല്‍.എ  കുറ്റാരോപണം ചോദ്യം ചെയ്തത്.

ജഹാംഗീര്‍പുരി സംഘര്‍ഷത്തിന് ഒരു സമുദായത്തെ ഉത്തരവാദികളാക്കി കാണുന്നത് തെറ്റാണെന്ന് അമാനതുല്ലാ ഖാന്‍ ചൂണ്ടിക്കാട്ടി. പള്ളിക്ക് പുറത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതും പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചുകടക്കാന്‍ നോക്കുന്നതും പള്ളിയില്‍ കാവിക്കൊടി കെട്ടാന്‍ ശ്രമിക്കുന്നതും ശരിയാണോ എന്ന് അമാനതുല്ലാ ഖാന്‍ ചോദിച്ചു.

തെറ്റ് ആരുടെ ഭാഗത്തുനിന്നായാലും അവര്‍ക്കെതിരെ അന്വേഷണം വേണം. അല്ലാതെ മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നത് തെറ്റാണ്. കല്ലെറിയുന്നത് ആരൊക്കെയാണെന്ന് താന്‍ പുറത്തുവിട്ട വിഡിയോയില്‍ കാണാമെന്നും എന്നാല്‍, 'ഗോദി മീഡിയ' ഒരു പക്ഷത്തേക്ക് മാത്രം കാര്യങ്ങളെത്തിക്കാനുള്ള പണിയിലാണെന്നും അമാനതുല്ലാ ഖാന്‍ കുറ്റപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News