October 13, 2021
October 13, 2021
മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിലെ നിര്‍ണായക മത്സരത്തിൽ വിയറ്റ്നാമിനെതിരെ ഒമാന് തിളക്കമാർന്ന ജയം.. ബോഷറിലെ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ 3-1നാണ് ഒമാൻ ജേതാക്കളായത്.. ഇതോടെ ഗ്രൂപ് ബിയില്‍ നാല് കളിയില്‍നിന്ന് രണ്ട് വീതം ജയവും തോല്‍വിയുമായി ആറുപോയന്‍റുമായി ഒമാന്‍ മൂന്നാം സ്ഥാനത്താണുള്ളത്. സൗദി അറേബ്യ, ആസ്ത്രേലിയ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
വിയറ്റ്നാമായിരുന്നു ആദ്യഗോള്‍ നേടിയത്. 39ാം മിനിറ്റില്‍ എന്‍ഗ്യുന്‍ ടിയന്‍ ലിന്‍ ആണ് വലകുലുക്കിയത്. എന്നാല്‍, ഒന്നാം പകുതിയുടെ അധിക മിനിറ്റില്‍ ഇസ്സാം അല്‍സാബിയുടെ േഗാളിലൂടെ ആതിഥേയര്‍ സമനില പിടിച്ചു.
49ാം മിനിറ്റില്‍ മുഹ്സിന് അല്‍ഖാലിദിയുടെ ഗോളിലുടെ ഒമാന്‍ മുന്നിലെത്തുകയും ചെയ്തു. 63ാം മിനിറ്റില്‍ പെനാല്‍റ്റിയിലുടെയായിരുന്നു മൂന്നാം ഗോള്‍. സലാഹ് അല്യഹ്യാണ് ഗോള്‍ നേടിയത്. ടിക്കറ്റ് വരുമാനത്തിെന്റ മുഴുവന്‍ വിഹിതവും ഷഹീന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
ആദ്യ മത്സരത്തില്‍ ജപ്പാനെ അവരുടെ നാട്ടില്‍ അട്ടിമറിച്ചു സ്വപ്ന തുല്യമായ തുടക്കം കുറിച്ച ഒമാന് രണ്ടാം മത്സരത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ സൗദി അറേബ്യയോട് ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു. ഒക്ടോബര്‍ ഏഴിന് ആസ്ട്രേലിയക്ക് എതിരെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഒന്നിനെതിരെ മൂന്നു ഗോളിന് തോറ്റു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.