Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഇന്ത്യയിലെ കോവിഡ് രോഗികൾക്ക് പ്രാണവായു ഇല്ല,സൗദിയിൽ നിന്ന് ലിക്വിഡ്  ഓക്സിജൻ ടാങ്കറുകൾ ഇന്ത്യയിലെത്തുന്നു

April 25, 2021

April 25, 2021

റിയാദ് : ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായഹസ്തം. സൗദിയില്‍ നിന്ന് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും ഇന്ത്യയിലെത്തിക്കും. നാല് ഐഎസ്‌ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് എത്തിക്കാനാണ് പദ്ധതി.

അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്ബനിയുമായി സഹകരിച്ചാണ് ഓക്‌സിജന്‍ ഇന്ത്യയിലെത്തിക്കുക. ഈ ദൗത്യത്തില്‍ അദാനി ഗ്രൂപ്പും ലിന്‍ഡെയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പിന്തുണയ്ക്കും സഹകരണത്തിനും സഹായത്തിനും സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഓക്സിജൻ ലഭ്യമല്ലാത്തതിനാൽ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രാണവായു ലഭിക്കാതെ മരിച്ചത്.പ്രതിദിന കോവിഡ് കേസുകൾ  കുത്തനെ ഉയരുന്നതിനാൽ മുംബൈയിൽ ഉൾപ്പെടെ പല കോവിഡ് ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ല.മിഡിൽ ഈസ്റ്റിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ അതീവ ഗൗരവത്തോടെയാണ് വിഷയം  റിപ്പോർട്ട്  ചെയ്യുന്നത്.ഇതിനിടെ,കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്ന് ലകാരോഗ്യ സംഘടനയും കുറ്റപ്പെടുത്തിയിരുന്നു. കോവിഡിനെ നിസ്സാരമായി കണ്ടതാണ് ഇന്ത്യ ഇത്രവലിയ ദുരന്തത്തിലേക്ക് നീങ്ങാൻ ഇടയാക്കിയതെന്നായിരുന്നു ലോകാരോഗ്യ സംഘടനാ മേധാവിയുടെ വിമർശനം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക    


Latest Related News