Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഇന്ധനം കടം കൊടുക്കില്ല,എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ കട്ടപ്പുറത്താകും

September 01, 2019

September 01, 2019

ഹൈദരാബാദ്,റായ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് സെപ്തംബർ 6 മുതൽ ഇന്ധനം നൽകേണ്ടെന്നാണ് എണ്ണ കമ്പനികളുടെ തീരുമാനം.

ന്യൂഡൽഹി : എയര്‍ ഇന്ത്യക്കുള്ള ഇന്ധന വിതരണം രണ്ട് വിമാനത്താവളങ്ങളില്‍ കൂടി നിർത്തലാക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. എണ്ണ കമ്പനികൾ കടുത്ത നടപടികൾ സ്വീകരിച്ചാല്‍ ഇവിടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യക്ക് നിലവിൽ പല വിമാനത്താവളങ്ങളിലും ഇന്ധനം  ലഭിക്കാത്ത സാഹചര്യമാണ്. കൊച്ചി, റാഞ്ചി , മൊഹാലി, പട്ന തുടങ്ങി 6 വിമാനത്താവളങ്ങളില്‍‌ പണം നല്‍കാത്തതിനെ തുടര്‍ന്ന് എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് നിർത്തിവെച്ചിരിക്കുകയാണ്..ഇതിനു പുറമെ  രണ്ട് വിമാനത്താവളങ്ങില്‍ കൂടി ഇന്ധന വിതരണം നിര്‍ത്തുമെന്നാണ്  കമ്പനികള്‍ ഇപ്പോൾ അറിയിച്ചത്.ഹൈദരാബാദ്,റായ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് സെപ്തംബർ 6 മുതൽ ഇന്ധനം നൽകേണ്ടെന്നാണ് എണ്ണ കമ്പനികളുടെ തീരുമാനം.

 

ജൂലൈ 31 വരെ 4300 കോടി രൂപയുടെ കടമാണ് ഇന്ധന ഇനത്തില്‍ എയര്‍ ഇന്ത്യ നല്‍കാന്‍ ഉള്ളത്.അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കുമെന്ന്  കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Latest Related News