April 02, 2023
April 02, 2023
ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി / മസ്കത്ത്: അപകടകാരിയായ മാർഗ്ബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.കുവൈത്ത്,ഒമാൻ ആരോഗ്യ മന്ത്രാലയങ്ങളാണ് നിലവിൽ ഇത് സംബന്ധിച്ച യാത്രാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചത്. ഈ രാജ്യങ്ങളിലും, സമീപരാജ്യങ്ങളിലുമുള്ള കുവൈത്ത് പൗരന്മാർ രോഗം ബാധിക്കാതിരിക്കാൻ പ്രാദേശിക ആരോഗ്യ അധികാരികളുടെ നിർദ്ദേശം പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ഒമാൻ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗബാധിതരിൽ 60മുതല്‍ 80 ശതമാനം പേര്‍ക്കുവരെ മരണം സംഭവിക്കാന്‍ സാധ്യതയുള്ള മാര്‍ബര്‍ഗ് എബോള ഉള്‍പ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ്. വവ്വാലില്‍ നിന്നാണു മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരിലെത്തിയാല്‍ രക്തം, മറ്റു ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിക്കും. 1967ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തില്‍ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ് ഈ പേര് ലഭിച്ചത്.
വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒൻപത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ആദ്യമുണ്ടാകുന്നതെന്നതിനാല്‍ മാര്‍ബര്‍ഗ് രോഗം പ്രാഥമിക അവസ്ഥയില്‍ കണ്ടെത്താനാകുന്നില്ല. മുമ്പ് രോഗബാധയുണ്ടായ ഇടങ്ങളില്‍ 24 മുതല്‍ 88 ശതമാനം വരെയാണ് മരണനിരക്ക്. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, കോംഗോ എന്നിവിടങ്ങളില്‍ നേരത്തെ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI