Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഒമാനില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ജെ.സി.ബിയുടെ കയ്യില്‍ തൂങ്ങി മരിച്ച് മലയാളി യുവാവ്; ഞെട്ടിത്തരിച്ച് സുഹൃത്തുക്കള്‍

January 24, 2021

January 24, 2021

മസ്‌കത്ത്: ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം പത്തനംതിട്ട സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചു. കോന്നി പയ്യാമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് ഒമാനിലെ നിസ്‌വയില്‍ ജെ.സി.ബിയുടെ കയ്യില്‍ തൂങ്ങി മരിച്ചത്. ജെ.സി.ബി ഓപ്പറേറ്ററായിരുന്നു 33 കാരനായ പ്രശാന്ത്. 

'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്' -ഇതായിരുന്നു മരിക്കുന്നതിന് മുമ്പ് പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു പ്രശാന്ത് ഇത് ഫേസ്ബുക്കില്‍ കുറിച്ചത്. 

പ്രശാന്തിന്റെ പോസ്റ്റ് തമാശയായിരിക്കുമെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശാന്ത് ആത്മഹത്യ ചെയ്ത വാര്‍ത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. നിരവധി പേരാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഞെട്ടല്‍ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ജെ.സി.ബിയുടെ കൈ ഉയര്‍ത്തി വച്ച് അതില്‍ തൂങ്ങിയാണ് പ്രശാന്ത് ആത്മഹത്യ ചെയ്തത്. 


പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നര മാസം മുമ്പാണ് നിസ്‌വയിലേക്ക് വന്നത്. അവിവാഹിതനാണ്. സി.പി.ഐ.എം അനുഭാവിയായ പ്രശാന്ത് സൈബറിടങ്ങളില്‍ സി.പി.ഐ.എമ്മിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

മൃതദേഹം നിസ്വ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. 

പ്രത്യേക ശ്രദ്ധയ്ക്ക്: ജീവിതത്തിലെ ഒരു പ്രശ്‌നത്തിനും ആത്മഹത്യ പരിഹാരമല്ല. ആത്മഹത്യയെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മളെ കാത്തിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖം ഓര്‍മ്മിക്കുക. ജീവിതം സ്വയം അവസാനിപ്പിക്കാനുള്ള ചിന്തയെ അതിജീവിക്കാനായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാന്‍ ഒരിക്കലും മടിക്കരുത്. ഇതിനായി 1056 (ഇന്ത്യയില്‍ നിന്ന്), 0471-2552056 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News