May 02, 2020
May 02, 2020
റിയാദ് :സൗദി രാജകുടുംബത്തിലെ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് 'ന്യൂയോർക്ക് ടൈംസ്' പത്രം നൽകിയ റിപ്പോർട്ടിന് തിരുത്തുമായി മുൻ സൗദി ഇന്റലിജൻസ് മേധാവി തുർക്കി അൽ ഫൈസൽ രംഗത്തെത്തി. സൗദി രാജകുടുംബത്തിലെ ഇരുപതോളം രാജകുമാരന്മാർക്ക് മാത്രമാണ് കൊറോണ ബാധിച്ചതെന്നും 150 ഓളം രാജകുമാരന്മാർക്ക് വൈറസ് ബാധയുണ്ടായെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും പത്രത്തിനയച്ച മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ എട്ടിന് രാജകുടുംബത്തിലെ കൊറോണ ബാധയെ പറ്റി ന്യൂയോർക് ടൈംസ് നൽകിയ റിപ്പോർട്ടിൽ റിയാദ് ഗവർണർ കൊറോണാ ബാധിച്ച് തീവ്രപരിചരണവിഭാഗത്തിലാണെന്നും രാജകുടുംബത്തിലെ മറ്റുള്ളവർ അസുഖ ബാധിതരാണെന്നും എഴുതിയിരുന്നു.
150 ഓളം രാജകുടുംബാംഗങ്ങൾക്ക് അസുഖം ബാധിച്ചെന്ന അമേരിക്കൻ പത്രത്തിന്റെ നിരീക്ഷണം നിഷേധിച്ച അദ്ദേഹം രാജകുടുംബാംഗങ്ങൾക്ക് മാത്രമായി ആശുപത്രി സജ്ജീകരിച്ചിട്ടുണ്ടെന്നും ഇതിനായി അഞ്ഞൂറോളം കിടക്കകൾ ഒരുക്കിയിട്ടുണ്ടെന്ന വാദവും തള്ളി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.