Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കപ്പൽ ജീവനക്കാരുടെ മോചനം,ഡിജോ പാപ്പച്ചന്റെയും ഡിജുവിന്റെയും വീട്ടുകാർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

September 04, 2019

September 04, 2019

കപ്പലിലെ ഏഴു ജീവനക്കാരെ ഉടൻ മോചിപ്പിക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ടെങ്കിലും ഇവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. 

കൊച്ചി : ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ  മോചിപ്പിക്കുന്നതായുള്ള വാർത്ത അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് കൊച്ചിക്കാർ.കളമശേരി തേക്കാനത്ത് വീട്ടിൽ ഡിജോ പാപ്പച്ചൻ,ഇരുമ്പനം സ്വദേശി സിജു വി ഷേണായി ,കാസര്‍കോട് സ്വദേശി പ്രീജിത് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ.ഇവരുൾപെടെ 18 പേർ ഇന്ത്യക്കാരും ബാക്കിയുള്ളവർ  മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.23 ജീവനക്കാരാണ് കപ്പലിലുള്ളത്.

ഇക്കഴിഞ്ഞ ജൂലായ് 19 നാണ് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന എംപെറോ ഇറാൻ പിടിച്ചെടുക്കുന്നത്.അന്ന് തന്നെ കപ്പൽ കമ്പനി അധികൃതർ സിജുവിന്റെ വീട്ടിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു.ഇരുമ്പനത്തെ ഹീരാ ഫ്‌ളാറ്റിലാണ് സിജുവിന്റെ മാതാപിതാക്കളായ ആലപ്പുഴ സ്വദേശി വിത്തൽ ഷേണായിയും ശ്യാമളയും താമസിക്കുന്നത്.ഇവരുടെ ഏക മകനാണ് സിജു.സ്റ്റെന എംപെറോയിൽ മറൈൻ എഞ്ചിനീയറാണ് സിജു. ജൂൺ 14  ന് അവധി കഴിഞ്ഞു നാട്ടിൽ നിന്നും മടങ്ങിയ സിജു 18 നാണ് കപ്പലിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നത്.

സ്റ്റെന എംപെറോയിൽ മെസ്‌മാനാണ് കളമശേരി സ്വദേശി ഡിജോ പാപ്പച്ചൻ.നൈപുണ്യയിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ശേഷം യുറോട്ടെക്കിൽ നിന്ന് ഷിപ്പിംഗ് കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്.കാമ്പസ് റിക്രൂട്മെന്റിലൂടെയാണ് സ്റ്റെന എംപെറോയിൽ ജോലിക്കെത്തുന്നത്.മെയ് പതിനാലിന് അവധിയിൽ നാട്ടിലെത്തിയ ഡിജോ ജൂൺ 18 നു തിരികെ ജോലിയിൽ പ്രവേശിച്ചു.കപ്പൽ പിടിച്ചെടുത്ത വിവരം കമ്പനി അധികൃതർ തന്നെയാണ് ഡിജോയുടെ വീട്ടിലും വിളിച്ചറിയിച്ചത്.

കപ്പലിലെ ഏഴു ജീവനക്കാരെ ഉടൻ മോചിപ്പിക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ടെങ്കിലും ഇവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.

 


Latest Related News