Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭയും

December 05, 2020

December 05, 2020

ന്യൂയോര്‍ക്ക്: ഖത്തറും ഗള്‍ഫ് മേഖലയിലെ നാല് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുള്ള കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗള്‍ഫ് മേഖലയിലും അതിനപ്പുറത്തുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെയും സംഭാവനകളെയും യു.എന്‍ സെക്രട്ടറി ജനറല്‍ സ്വാഗതം ചെയ്തു. 

കുവൈത്ത് വിദേശകാര്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും സെക്രട്ടറി ജനറലിന് ആത്മവിശ്വാസം നല്‍കുന്നുവെന്ന് അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. 

പ്രാദേശിക സമാധാനത്തിന് ഗള്‍ഫ് ഐക്യത്തിന്റെ പ്രാധാന്യം അന്റോണിയോ ഗുട്ടെറസ് ഊന്നിപ്പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ ഔദ്യോഗികമായി തന്നെ പരിഹരിക്കുന്നതിന് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. 

കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍ നന്ദി അറിയിച്ചിരുന്നു. കുവൈത്തിനെ അഭിനന്ദിച്ച് സൗദി അറേബ്യയും ഇന്നലെ രംഗത്തെത്തിയിരുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണ്ണായക മുന്നേറ്റം ഉണ്ടായതായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസര്‍ അല്‍-മുഹമ്മദ് അല്‍ സബാഹ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും പ്രതികരണം അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News