October 08, 2021
October 08, 2021
മസ്കറ്റ് : ചുഴലിക്കാറ്റിനിടെ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഒമാനിൽ മരണം പന്ത്രണ്ടായി. വാദി മുറിച്ചുകടക്കുന്നതിനിടെ കാണാതായ ആളെ പിന്നീട് റുസ്തഖിൽ നിന്നും കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ദേശീയ ദുരന്തനിവാരണസമിതി അറിയിച്ചു.
കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഒമാന്റെ വടക്കൻ മേഖലയിലാണ് ഷഹീൻ കൂടുതൽ നാശംവിതച്ചത്. നിരവധി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ പറ്റി. മലയാളികൾ നിരവധിയുള്ള ഈ മേഖലകളിലെ ചളിയും വെള്ളവും കയറി കെട്ടിടങ്ങൾ ഉപയോഗശൂന്യമായ അവസ്ഥയാണ്. റോയൽ ഒമാൻ പോലീസിന്റെയും വിവിധസൈനികവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അപകടമേഖലകൾ സന്ദർശിച്ച ഇന്ത്യൻ സംഘം പാസ്പോർട്ട് നഷ്ടപെട്ടുപോയതടക്കമുള്ള പരാതികൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് വാക്കുനൽകിയാണ് മടങ്ങിയത്. ഭക്ഷണം വിതരണം ചെയ്യാൻ ഒമാൻ മനുഷ്യാവകാശകമ്മീഷനും ദുരന്തബാധിതപ്രദേശങ്ങളിൽ സജീവമായി രംഗത്തുണ്ട്.