November 13, 2021
November 13, 2021
ദോഹ: അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ നയതന്ത്രകാര്യങ്ങൾ ചർച്ച ചെയ്യാനുള്ള പ്രതിനിധിയായി ഖത്തർ പ്രവർത്തിക്കും. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയുമാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. താലിബാനിൽ പ്രവർത്തിച്ചിരുന്ന അമേരിക്കയുടെ നയതന്ത്രകാര്യാലയം താലിബാൻ അധികാരമേറ്റതിന് പിന്നാലെ അടച്ചിട്ടിരുന്നു. ഇതോടെയാണ് നയതന്ത്രകാര്യങ്ങൾ ഖത്തറിനെ ഏല്പിക്കാൻ അമേരിക്ക തീരുമാനിച്ചത്.
അഫ്ഗാനിസ്ഥാനിലെ ഖത്തർ എംബസിക്കുള്ളിൽ ഇന്റർസെക്ഷൻ സ്ഥാപിക്കുമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പത്രസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കൻ എമിഗ്രന്റ് വിസ ഉപയോഗിച്ച് അഫ്ഗാനിൽ നിന്നും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാമെന്നും ഖത്തർ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിൽ നിന്നും അമേരിക്കൻ പൗരന്മാരെ പുറത്തെത്തിക്കുന്നതിലും ഖത്തർ വലിയ പങ്ക് വഹിച്ചിരുന്നു.