October 10, 2019
October 10, 2019
ന്യൂസ്‌റൂം കേരളാ ഡെസ്ക്
ഇടുക്കി : കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ഉയർന്നുകേട്ട ഇടുക്കി കട്ടപ്പനയിലെ ജ്യോതിഷി കൃഷ്ണകുമാറിന്റെ ജീവിതവും രീതികളും ദുരൂഹമാണ്.ജ്യോതിശാസ്ത്ര വിദഗ്ധൻ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇദ്ദേഹത്തിന്റെ ജീവിത ശൈലിയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും തികച്ചും സംശയാസ്പദമാണെന്നാണ് ഇയാളെ പരിചയമുള്ളവർ പറയുന്നത്.ഫേസ്‌ബുക്കിൽ ഇയാൾക്ക് ഒന്നിലധികം പേജുകളുണ്ട്.ഒരെണ്ണത്തിൽ ഗ്ളാമർ താരമായി വിവിധ രീതികളിൽ പോസു ചെയ്ത ഫോട്ടോകളാണ് കൂടുതലും.വിരഹ വേദന മാറ്റാനുള്ള ഉമാമഹേശ്വര വശ്യയന്ത്രം മുതൽ കുടുംബത്തിൽ മൊത്തമായും ഐശ്വര്യം വരാനുള്ള ഏലസ്സുകളും തകിടുകളുമൊക്കെയാണ് പ്രധാന കച്ചവടമെന്ന് ഇയാളുടെ ഫേസ്‌ബുക്ക് പേജുകൾ പരിശോധിച്ചാൽ മനസിലാവും.ജ്യോതിഷ ശ്രീ കൃഷ്ണകുമാർ,കൃഷ്ണകുമാർ കട്ടപ്പന എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക് പേജുകൾ.ജ്യോതിഷ സംബന്ധിയായ സംശയങ്ങൾക്ക് ബന്ധപ്പെടാനെന്ന പേരിൽ മൂന്നു വാട്സാപ്പ് നമ്പറുകളും ഇയാൾ നൽകിയിട്ടുണ്ട്.
മുതൽമുടക്കില്ലാതെ ആകർഷകമായ ദിവസവരുമാനം നേടാൻ അവസരം....കട്ടപ്പനനിവാസികൾക്കു മുൻഗണന!8281892677-ഇതാണ് കൃഷ്ണകുമാർ ജ്യോതിഷിയുടെ മറ്റൊരു പോസ്റ്റ്. തന്റെ ജ്യോതിഷ കച്ചവടങ്ങൾക്ക് ശക്തി പകരാൻ രാഷ്ട്രീയ നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,വി.എസ് ശിവകുമാർ,കെ.മുരളീധരൻ,മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുൽ റബ്ബ് എന്നിവരിൽ നിന്നൊക്കെ ആദരവുകൾ ഏറ്റുവാങ്ങുന്ന ചിത്രങ്ങളും കൃഷ്ണകുമാർ എഫ്.ബിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രക്തം കൊണ്ട് എഴുതിയ ഒരു പ്രണയ കുറിപ്പും ഇദ്ദേഹത്തിന്റെ എഫ്.ബി പേജിൽ കാണാം.
കൂടത്തായി കൊലപാതക പരമ്പരയുമായി കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാറും സംശയത്തിന്റെ നിഴലിലാണ്.ഇതേതുടർന്ന് ഇയാള്‍ ഒളിവിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയ കൃഷ്ണകുമാർ ജോളിയെയും, റോയിയെയും അറിയില്ലെന്ന് വ്യക്തമാക്കി.
താന്‍ കൊടുത്ത ഏലസിനുള്ളിലെ പൊടി കുടിക്കാന്‍ പറയാറില്ല, ക്രൈംബ്രാഞ്ച് എന്ന് പറഞ്ഞു രണ്ട് തവണ വിളിച്ചിരുന്നു, എന്നാൽ എന്താണ് കാര്യം എന്ന് പറഞ്ഞില്ല, അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ജോളിയുമായി ഒരു തരത്തിലുള്ള പരിചയുവുമില്ല. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വന്ന് പോയവരുടെ പേരുകള്‍ സൂക്ഷിക്കാറില്ല. തകിട് പൂജിച്ച് കൊടുക്കാറുണ്ട്. ഏലസിന് അകത്ത് ഭസ്മമാണുള്ളത്. അതാര്‍ക്കും കഴിക്കാന്‍ കൊടുക്കാറില്ല. ഏതോ കേസിന്റെ കാര്യം സംസാരിക്കാന്‍ എന്ന് പറഞ്ഞ് ക്രൈംബ്രാഞ്ചില്‍ നിന്ന് വിളിച്ചിരുന്നു.അത് ഒരു മാസത്തോളമായി. കേസിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇങ്ങോട്ടേക്ക് വരുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് ഗൗരവമായി എടുത്തിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടായിരുന്ന ഏലസാണ് കട്ടപ്പനയിലെ ജ്യോത്സ്യനായ കൃഷ്ണകുമാറിലേക്ക് അന്വേഷണം എത്താന്‍ കാരണം. മരണസമയം റോയ് ധരിച്ച പാന്റിന്റെ കീശയില്‍ നിന്ന് ജ്യോത്സ്യന്റെ വിലാസവും ഒരു പൊതിയും ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇടയ്ക്കിടെ ക്ഷേത്ര ദർശനത്തിനെന്ന പേരിൽ കട്ടപ്പനയിൽ നിന്ന് അപ്രത്യക്ഷമാകുന്ന ഇയാൾ ആഡംബര വാഹനങ്ങളിൽ യാത്രചെയ്യുകയും നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം താമസിച്ചു സുഖജീവിത നയിക്കുന്ന വ്യക്തിയാണെന്നും മനസ്സിലായിട്ടുണ്ട്.ഇതൊക്കെ പോലീസ് വിശദമായി അന്വേഷിക്കുമെന്നാണ് വിവരം.