Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഫലസ്തീനികളെ തള്ളി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഇസ്രായേലിൽ എത്തി

November 18, 2020

November 18, 2020

തെൽഅവീവ് : അറബ് മേഖലയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാട് തിരുത്തി ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദില്‍ ലത്തീഫ് സയാനി ഇന്ന് തെൽഅവീവിലെത്തി. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസിയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇസ്രായേല്‍ വാര്‍ത്താ ചാനലുകള്‍ ബഹ്‌റൈന്‍ മന്ത്രിയുടെ സന്ദര്‍ശനം തല്‍സമയം സംപ്രേഷണം ചെയ്തു. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഇസ്രായേല്‍ പ്രസിഡന്റ് ക്ഷണിച്ചിട്ടുണ്ട്.

യുഎഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് സെപ്തംബറിലാണ്. ഇതോടെ ഇസ്രായേല്‍ ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ദൃഢമായ ബന്ധം തുടരുക എന്നതാണ് സന്ദർശനത്തിന്റെ  ലക്ഷ്യം. വ്യാപാര-സുരക്ഷാ കാര്യങ്ങളില്‍ കൂടി സഹകരണം ശക്തമാക്കുമെന്നാണ് വിവരം. അറബ്-ഇസ്രായേല്‍ ബന്ധം പുനസ്ഥാപിച്ചതിന് ശേഷം ആദ്യമായി ഇസ്രായേൽ സന്ദർശിക്കുന്ന ഗൾഫ് ഭരണാധികാരിയാണ് അബ്ദിൽ ലത്തീഫ് സയാനി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News