November 18, 2020
November 18, 2020
തെൽഅവീവ് : അറബ് മേഖലയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാട് തിരുത്തി ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദില്‍ ലത്തീഫ് സയാനി ഇന്ന് തെൽഅവീവിലെത്തി. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസിയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇസ്രായേല്‍ വാര്‍ത്താ ചാനലുകള്‍ ബഹ്‌റൈന്‍ മന്ത്രിയുടെ സന്ദര്‍ശനം തല്‍സമയം സംപ്രേഷണം ചെയ്തു. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഇസ്രായേല്‍ പ്രസിഡന്റ് ക്ഷണിച്ചിട്ടുണ്ട്.
യുഎഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് സെപ്തംബറിലാണ്. ഇതോടെ ഇസ്രായേല്‍ ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ദൃഢമായ ബന്ധം തുടരുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. വ്യാപാര-സുരക്ഷാ കാര്യങ്ങളില്‍ കൂടി സഹകരണം ശക്തമാക്കുമെന്നാണ് വിവരം. അറബ്-ഇസ്രായേല്‍ ബന്ധം പുനസ്ഥാപിച്ചതിന് ശേഷം ആദ്യമായി ഇസ്രായേൽ സന്ദർശിക്കുന്ന ഗൾഫ് ഭരണാധികാരിയാണ് അബ്ദിൽ ലത്തീഫ് സയാനി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.