Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സൗദിയിലെ ദമാമിൽ കാർ ബോംബ് സ്‌ഫോടനത്തിന് ശ്രമം,രണ്ടുപേരെ സുരക്ഷാ സൈന്യം വധിച്ചു 

December 29, 2019

December 29, 2019

ദമാം :  സൗദിയിലെ ദമ്മാമില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം സൗദി സുരക്ഷാ സേന വിഫലമാക്കി. തീവ്രവാദവിരുദ്ധ സേന നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ആര്‍.ഡി.എക്‌സ് ഉള്‍പ്പെടെയുള്ള വന്‍ സ്‌ഫോടക വസ്തുക്കൾ ഇവരുടെ കാറിൽ നിന്നും സുരക്ഷാ സേന പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസമാണ് തീവ്രവാദികളുടെ ആക്രണ ശ്രമം സുരക്ഷാ സേന തടഞ്ഞതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.. ദമ്മാം നഗരത്തിനടുത്ത് അല്‍ അനൂദില്‍ നിറുത്തിയിട്ട കാറിലാണ് വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത കെട്ടിടത്തില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഭീകരവാദികള്‍ക്ക് കീഴടങ്ങാന്‍ സമയം അനുവദിച്ചെങ്കിലും അനുസരിക്കാതെ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയാണുണ്ടായത്.

ഭീകരവാദ വിരുദ്ധ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ പിടിയിലുമായി. സ്വദേശികളായ അഹമ്മദ് അബ്ദുല്ല സുവൈദ്, അബ്ദുല്ല ഹുസൈന്‍ അല്‍ നിമാര്‍ എന്നീ ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം ലക്ഷ്യമാക്കി നിറുത്തിയിട്ട കാറില്‍ നിന്നും അഞ്ച് കിലോ ആര്‍.ഡി.എക്‌സും, മെഷീന്‍ ഗണ്ണുകളും, പിസ്റ്റളുകളും, മറ്റു സ്‌ഫോടക സാമഗ്രികളും പിടിച്ചെടുത്തു. രാജ്യത്തെ സമാധാന നീക്കങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി നിരീക്ഷിച്ചു വരികയാണെന്ന് സുരക്ഷാ സേന അറിയിച്ചു.


Latest Related News