Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പിന് ശേഷം, അർജന്റീന കോമ്പൗണ്ടിൽ ഇനി തൊഴിലാളികൾ താമസിക്കും

June 13, 2023

June 13, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ചരിത്രത്തിൽ ഇടം നേടിയ ഖത്തർ ലോകകപ്പ് കഴിഞ്ഞു ആറ് മാസം പിന്നിടുമ്പോൾ ലോകകപ്പിനായി ഒരുക്കിയ സൗകര്യങ്ങൾ മറ്റാവശ്യങ്ങൾക്കായി പുനഃക്രമീകരിച്ചു തുടങ്ങി.ഇതിന്റെ ഭാഗമായി അർജന്റീനയിൽ നിന്നുള്ള ലോകകപ്പ് ആരാധകരെ താമസിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഖത്തറിലെ ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിന് അർജന്റീന കോമ്പൗണ്ട് എന്ന് നാമകരണം ചെയ്തു,തൊഴിലാളികൾക്കുള്ള താമസസ്ഥലമായാണ് ഇനി ഈ കെട്ടിടങ്ങൾ ഉപയോഗിക്കുക.

അൽ വക്രയിൽ സ്ഥിതി ചെയ്യുന്ന അർജന്റീന കോമ്പൗണ്ടിൽ 67,392 തൊഴിലാളികൾക്ക് താമസിക്കാൻ കഴിയുന്ന 6,780 ഹൗസിംഗ് യൂണിറ്റുകൾ ഉണ്ട്. പുതുതായി നിർമ്മിച്ച കോമ്പൗണ്ടിൽ എല്ലാ സൗകര്യങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളും സജ്ജീകരിച്ചിരിക്കുന്നു.

ലോകകപ്പ് സമയത്ത് ആയിരക്കണക്കിന് അർജന്റീന ആരാധകർക്ക് ആതിഥേയത്വം വഹിച്ച ഈ റസിഡൻഷ്യൽ കോമ്പൗണ്ട് അർജന്റീനിയൻ ആരാധകരുടെ ഹോട്ട്‌സ്‌പോട്ടായിരുന്നു.

ഖത്തറിലെ അർജന്റീന എംബസിയുടെ കണക്കനുസരിച്ച് 35,000 നും 40,000 നും ഇടയിൽ ആരാധകരാണ് ലോകകപ്പ് കാണാനെത്തിയത്. അർജന്റീന നഗരവും അതിന്റെ സൗകര്യങ്ങളും പരിചയപ്പെടുത്താൻ കമ്പനികൾക്കായി വസീഫ് മീറ്റിംഗ് സംഘടിപ്പിച്ചു.മെസായിദ് റോഡിൽ അൽ വക്ര സെൻട്രൽ മാർക്കറ്റിന് അടുത്താണ് അര്ജന്റീന നഗരം സ്ഥിതി ചെയ്യുന്നത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News