Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പിനിടെ സ്റ്റേഡിയത്തിൽ അഗ്നിബാധയുണ്ടായതായി വ്യാജപ്രചരണം,ചിത്രവും ദൃശ്യങ്ങളും 2018 ൽ ജർമനിയിൽ നിന്നുള്ളത്

November 29, 2022

November 29, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഫിഫ ലോകകപ്പിനിടെ ഖത്തർ സ്റ്റേഡിയത്തിലുണ്ടായ വൻ തീപിടിത്തം എന്ന വ്യാജേന ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തീപിടിത്തത്തിന്റെ നാല് വർഷം പഴക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്ത വീഡിയോ യഥാർത്ഥത്തിൽ 2018 മെയ് മാസത്തിൽ ജർമ്മനിയിൽ നടന്ന ഒരു മത്സരത്തിൽ നിന്നുള്ളതാണ്. .ബുണ്ടസ്‌ലിഗ ലീഗ് ഫുടബോളിൽ  നിന്ന് ഹാംബർഗ് എസ്.വി തരംതാഴ്ത്തപ്പെട്ടപ്പോൾ ക്ഷുഭിതരായ ആരാധകർ സ്റ്റേഡിയത്തിലേക്ക് പടക്കങ്ങൾ വലിച്ചെറിഞ്ഞതിനെ തുടർന്നുണ്ടായ തീയും പുകയുമടങ്ങിയ ചിത്രങ്ങളും വീഡിയോയുമാണ് ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നുള്ളതാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.



"വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ ഭയാനകമായ തീപിടുത്തം,ഖത്തറിൽ റെഡ് അലർട്ട്,"എന്ന തലക്കെട്ടിൽ  നവംബർ 23 ന് ബംഗാളി ഭാഷയിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് തെറ്റായ പ്രചാരണത്തിന് അടിസ്ഥാനം.ജർമനിയിലെ സ്റ്റേഡിയത്തിലുണ്ടായ പ്രതിഷേധത്തിന്റെ ക്ലിപ്പുകളും വീഡിയോ ദൃശ്യങ്ങളും 2018 മെയ് 13 ന് ജർമ്മൻ സ്പോർട്സ് ആൻഡ് എന്റർടൈൻമെന്റ് ചാനലായ 4എസ്-ടിവി യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെ,നവംബർ 26 ശനിയാഴ്ച  ലുസൈലിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും 'ലുസൈൽ സ്റ്റേഡിയത്തിന് സമീപം തീപിടുത്തം'എന്ന തലക്കെട്ടോടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.എന്നാൽ ലോകകപ്പ് മത്സരം നടക്കുന്ന  ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് 3.5 കിലോമീറ്റർ അകലെയാണ് ഈ അപകടമുണ്ടായത്.ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അഗ്നിശമന വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി തീയനാക്കുകയും ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News