Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പ് മത്സരങ്ങളുടെ അനധികൃത സ്ട്രീമിങ്,യു.എസിൽ 55 വെബ്‌സൈറ്റുകൾ പൂട്ടിച്ചു

December 13, 2022

December 13, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ ലോകകപ്പ് മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേക്ഷണം ചെയ്തതിന് 55 വെബ്‌സൈറ്റുകൾക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് നടപടിയെടുത്തു.

ഫുട്ബോൾ മത്സരങ്ങളുടെ തൽസമയ സ്ട്രീമിങ്ങിന് പകർപ്പവകാശമുള്ളതിനാൽ തന്നെ ഫുട്ബോൾ വേൾഡ് ഗവേണിംഗ് ബോഡിയുടെ അനുമതി ഉള്ളവർക്ക് മാത്രമേ സംപ്രേഷണത്തിന് അവകാശമുള്ളൂ. സൈറ്റുകൾ പകർപ്പവകാശലംഘനം നടത്തുന്നതായി ഫിഫ പ്രതിനിധി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വെബ്‌സൈറ്റുകൾ അടച്ചുപൂട്ടുന്നതെന്ന് അമേരിക്കൻ നീതിന്യായ വിഭാഗം  പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത്തരം അനധികൃത വെബ്‌സൈറ്റുകൾ ഗുരുതരമായ ഭീഷണിയായി പലരും പരിഗണിക്കാറില്ലെങ്കിലും രാജ്യത്തിന്റെ  സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണ്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ പ്രത്യേക ഏജന്റ് ജെയിംസ് ഹാരിസ് പറഞ്ഞു. ഇതിന്റെ ആഘാതം ഒന്നിലധികം വ്യവസായങ്ങളളെ ബാധിക്കും. ഇത്തരം നിയമലംഘനങ്ങൾ മറ്റ് തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലേക്കുള്ള വഴിയാകുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റും അനധികൃത സ്ട്രീമിങ് വഴിയുള്ള ലോകകപ്പ് തത്സമയ സംപ്രേഷണം നിരവധി പേർ   കാണുന്നതായി പരാതി ഉയർന്നിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News