Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എന്‍ ശേഷന്‍ അന്തരിച്ചു 

November 11, 2019

November 11, 2019

ചെന്നൈ : മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ.ശേഷൻ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ ആൾവാർപേട്ടിലെ വസതിയിൽ ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നൂ. ഭാര്യ വിജയലക്ഷ്മി 2018 മാർച്ചിൽ മരിച്ചതിനു ശേഷം ഒരു ബന്ധുവിനൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ബസന്ത് നഗറിലെ ശ്മശാനത്തിൽ നടക്കും.


വിടവാങ്ങിയത് തെരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റത്തിലേക്ക് നയിച്ച കമ്മീഷണർ 
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വളരെ വ്യക്തമായൊരു സ്വരം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയായിരുന്നു ടി എന്‍ ശേഷന്‍. തെരഞ്ഞെടുപ്പുകളെ പണം ഉപയോഗിച്ച് അട്ടമറിക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ത്ത ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു തിരുനെല്ലായി നാരായണയ്യര്‍ ശേഷന്‍ എന്ന മലയാളി.

പെരുമാറ്റചട്ട ലംഘനത്തിനെതിരെ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച അദ്ദേഹം മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായും നടപ്പിലാക്കിതുടങ്ങിയ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു‍. വോട്ടര്‍മാര്‍ക്ക് ചിത്രമടങ്ങിയ തിരിച്ചറില്‍ കാര്‍ഡ് നല്‍കിയത് അദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌ക്കാരമാണ്. ബൂത്ത് പിടിത്തവും കള്ളവോട്ടും വോട്ടർ പട്ടികയിലെ ക്രമക്കേടുകളും തടയാൻ അദേഹം നടത്തിയ ചുവടുവെപ്പുകള്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംശുദ്ധമായ തെരഞ്ഞെടുപ്പിനാണ് വഴിയൊരുക്കിയത്.

ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാൻ ദേശീയ വോട്ടേഴ്‌സ് അവയര്‍നെസ് കാമ്പയിന്‍ സംഘടിപ്പിച്ച് ജനങ്ങളെ വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാനും എന്‍. ശേഷന്‍ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തൊക്കെ അധികാരങ്ങളുണ്ടെന്ന് എല്ലാവരേയും അദ്ദേഹം ബോധ്യപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുകക്ക് ആദ്യമായി പരിധി നിശ്ചയിച്ചതും ടി.എന്‍ ശേഷനാണ്. തെരഞ്ഞെടുപ്പിനായി നിലവിലുള്ള ജനപ്രതിനിധികൾ സർക്കാർ വാഹനങ്ങളും പദവിയും ഉപയോഗിക്കുന്നതിന് അറുതി വരുത്തിയത് ടിഎൻ ശേഷനാണ്.

തെരഞ്ഞെടുപ്പ് സമയങ്ങളിൽ മിന്നൽ സംഘങ്ങളുടെ സന്ദർശനങ്ങളും തുടർന്ന് സ്ഥാനാർഥികളെ അയോഗ്യരാക്കുന്ന കർശന നടപടികളും അദ്ദേഹം മുഖം നോക്കാതെ പാലിച്ചു പോന്നു. 1993ൽ ഹഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ഗുൽഷേർ അഹമ്മദിന് രാജിവെക്കണ്ട സാഹചര്യമുണ്ടായത് പെരുമാറ്റചട്ട ലംഘനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു. തെരഞ്ഞെടുപ്പിൽ സർക്കാർ വാഹനങ്ങൾ, ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു. ശേഷൻ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കമ്മീഷനെ ശക്തമായ സ്വതന്ത്ര സ്ഥാപനമാക്കി മാറ്റി. ഈ ധീരമായ നിലപാടുകള്‍ക്ക് അദ്ദേഹത്തിന് മഗ്സസെ അവാര്‍ഡ് ലഭിച്ചു.


Latest Related News