Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
40 കിലോമീറ്റർ ചുറ്റളവിൽ ഒരു ദിവസം നാല് ലോകകപ്പ് മത്സരങ്ങൾ,ഖത്തർ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിനങ്ങൾ

October 12, 2022

October 12, 2022

അൻവർ പാലേരി / ഫോട്ടോ : അൽ ജസീറ
ദോഹ : ഖത്തർ പോലെ ചെറിയൊരു രാജ്യത്ത് ഒരു ദിവസം നാല് മത്സരങ്ങൾ വരെ നടത്തുന്നത് കടുത്ത വെല്ലുവിളിയായിരിക്കുമെന്നും എന്നാൽ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ലോകകപ്പ് സംഘാടകർ ബുധനാഴ്ച ദോഹയിൽ അറിയിച്ചു. ലോകകപ്പിനോടനുബന്ധിച്ച്  റോഡുകളിൽ വലിയ തോതിൽ തിരക്കേറുമെന്നും സംഘാടകർ വ്യക്തമാക്കി.

നവംബർ 20 ന് ആരംഭിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കായ 1.2 ദശലക്ഷം സന്ദർശകരെയാണ്  ഖത്തർ പ്രതീക്ഷിക്കുന്നത്. ഏകദേശം 3 ദശലക്ഷമുള്ള രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം വരുന്ന ജനസഞ്ചയത്തെയാണ് ഈ ദിവസങ്ങളിൽ നിയന്ത്രിക്കേണ്ടിവരിക.

"ദോഹ പോലെയുള്ള ഒരു നഗരത്തിൽ ഒരു ദിവസം നാല് മത്സരങ്ങൾ നടത്തുന്നത് തീർച്ചയായും ഒരു വെല്ലുവിളിയാണ്...രാജ്യത്തെ എല്ലാ സ്ട്രീറ്റുകളിലും വലിയ  തിരക്കുണ്ടാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു," സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ മൊബിലിറ്റി ഡയറക്ടർ അബ്ദുൽ അസീസ് അലി അൽ മവ്ലവി വിശദീകരിച്ചു.

സെൻട്രൽ ദോഹയിൽ നിന്ന് 40 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന എട്ട് സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ രണ്ടാഴ്ചകളിൽ ഓരോ ദിവസവും നാല് മത്സരങ്ങൾ നടത്തുകയെന്ന വലിയ ദൗത്യവും സംഘാടകർക്ക് മുന്നിലുണ്ട്.

തിരക്ക് കുറയ്ക്കുന്നതിന്, ഖത്തറിൽ താമസിക്കുന്നവർ ഒരേ കാറിൽ ഒന്നിലധികം ആളുകളുമായി  നേരത്തെ തന്നെ സ്റ്റേഡിയങ്ങളിലേക്ക് പോകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിന് പുറമെ രാജ്യത്തെ സ്‌കൂളുകൾ അടച്ചിടാനും 80 ശതമാനം  സർക്കാർ ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.. സെൻട്രൽ ദോഹയിൽ നിന്ന് ചില വാഹനങ്ങൾ വഴി തിരിച്ചുവിട്ടും ഗതാഗതം നിയന്ത്രിക്കും.

അതേസമയം,രാജ്യത്തിന് പുറത്തുനിന്നും വരുന്ന ആരാധകർക്ക് പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് യാത്രാസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.ഇതിനായി 21 മണിക്കൂറും ഓരോ 165 സെക്കൻഡുകൾക്കിടയിലും നിലവിലുള്ള   75 ട്രെയിനുകൾക്ക് പകരം 110 മെട്രോ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഖത്തർ റെയിലിലെ സർവീസ് ഡെലിവറി ചീഫ് അബ്ദുല്ല സെയ്ഫ് അൽ സുലൈത്തി പറഞ്ഞു.

ബസുകളുടെ ശേഷി നാലിയട്ടിയാക്കി വർധിപ്പിച്ചുകൊണ്ട്  3,100-ലധികം ബസുകളാണ് ഈ ദിവസങ്ങളിൽ സർവീസ് നടത്തുക.ഇതിനുപുറമെ, 3,000 ടാക്സികളും 11,500 യൂബറുകളും നിരത്തുകളിൽ ലഭ്യമായിരിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News