Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഗൾഫ് ഉച്ചകോടി,ഖത്തർ അമീറും ഈജിപ്ഷ്യൻ പ്രസിഡന്റും പങ്കെടുത്തേക്കുമെന്ന് സൂചന 

December 28, 2020

December 28, 2020

ദോഹ : ജനുവരി അഞ്ചിന് റിയാദിൽ നടക്കാനിരിക്കുന്ന നിർണായക ഗൾഫ് ഉച്ചകോടിയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി പങ്കെടുക്കുമെന്ന് ചില ഗൾഫ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖുദ്സ് പത്രം റിപ്പോർട്ട് ചെയ്തു.സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ   ക്ഷണം സ്വീകരിച്ചാണ് ഈജിപ്ഷ്യൻ പ്രസിഡൻറ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഗൾഫിൽ നിലനിൽക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാനും അതിലേക്ക് നയിച്ച കാരണങ്ങൾക്ക് അറുതി വരുത്താനും സഹായകമായ കരാറിലേക്കെത്താൻ ഉച്ചകോടി ഇടയാക്കുമെന്നാണ് പ്രതീക്ഷ. ഈജിപ്ഷ്യൻ പ്രസിഡൻറിൻറെ വരവ് ഈ പ്രതീക്ഷയെ ബലപ്പെടുത്തുന്നതുമാണ്.ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഉച്ചകോടിയിൽ  പ്രഖ്യാപിക്കുമെന്നതിന്റെ സൂചനയാണ് ഉച്ചകോടിയിലെ ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ പങ്കാളിത്തമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള ഉന്നത നേതാക്കന്മാരുടെ സാന്നിധ്യത്തിലാവും ഉച്ചകോടി സമ്മേളിക്കുന്നതെന്നും ചില വൃത്തങ്ങൾ അറിയിക്കുന്നു.

ഗള്‍ഫ് ഉച്ചകോടിക്കു മുന്നോടിയായി ഞായറാഴ്ച നടന്ന വിദേശ മന്ത്രിമാരുടെ സുപ്രധാന യോഗത്തില്‍ ഖത്തര്‍ വിദേശ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അൽതാനി പങ്കെടുക്കാതിരുന്നത് നിരീക്ഷകരില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ അല്‍മുറൈഖി ആണ് യോഗത്തില്‍ സംബന്ധിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News