Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സൈന്യം പൂര്‍ണമായി പിന്‍മാറിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് താലിബാന്‍

July 05, 2021

July 05, 2021

കാബൂള്‍: സെപ്റ്റംബറോടെ അഫ്ഗാനില്‍ നിന്ന് നാറ്റോ സൈന്യം പിന്‍
മാറിയില്ലെങ്കില്‍ കനത്ത തിരിച്ചടിയെന്ന് അഫ്ഗാന്‍ താലിബാന്‍. സെപ്റ്റംബറില്‍ നാറ്റോ മടങ്ങിയാലും കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളവും നയതന്ത്ര കാര്യാലയങ്ങളും സംരക്ഷിക്കാന്‍ 1,000 സൈനികരെ നിലനിര്‍ത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയിലാണ് താലിബാന്‍ ഭീഷണി.താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യത്തെ പൂര്‍ണമായിപിന്‍വലിക്കുമെന്ന നാറ്റോ തീരുമാനം കര്‍ശനമായി പാലിക്കണം. പിന്‍വാങ്ങാതെ രാജ്യത്ത് തങ്ങിയാല്‍ തിരിച്ചടി നേരിടേണ്ടിവരും.വിദേശ നയതന്ത്ര പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജീവനക്കാര്‍   എന്നിവര്‍ക്ക് സുരക്ഷ നല്‍കുമെങ്കിലും സൈനികരെ കാക്കുന്ന ഉത്തരവാദിത്വം ഏല്‍ക്കില്ലെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ പറഞ്ഞു. സെപ്റ്റംബര്‍ 11 ഓടെ സൈനികരെ പൂര്‍ണമായി അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് അടുത്തിടെയായി താലിബാന്‍ വന്‍മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലാണ്.

 


Latest Related News