Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
റൊണാൾഡോ അടിക്കാത്ത ഗോളും അവകാശവാദവും,സമൂഹമാധ്യമങ്ങളിൽ വാക് പോര്

November 29, 2022

November 29, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തർ ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന  ഉറുഗ്വേക്കെതിരായ മത്സരത്തില്‍ പോർച്ചുഗൽ നേടിയ  ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പിന്നാലെ റൊണാൾഡോ നടത്തിയ ചില പരാമർശങ്ങൾ വിവാദമാവുന്നു. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ബ്രൂണോ ഫെര്‍ണാണ്ടസാണ് പോര്‍ച്ചുഗലിനായി രണ്ടുഗോളുകളും നേടിയത്. ആദ്യ ഗോളിന്റെ ഉടമയെച്ചൊല്ലി നേരത്തെ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ  ഗോളിന്റെ പേരില്‍ റൊണാള്‍ഡോയെ പരിഹസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

54-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്നും ബ്രൂണോ ഫെര്‍ണാണ്ടസ് ഉയര്‍ത്തിയടിച്ച ക്രോസിന് കണക്കാക്കി റൊണാള്‍ഡോ ഉയര്‍ന്നു ചാടിയിരുന്നു. എന്നാല്‍ പന്ത് നേരെ വലയില്‍ കയറുകയാണ് ചെയ്തത്. ഇതോടെ താനാണ് ഗോളടിച്ചതെന്ന രീതിയില്‍ ക്രിസ്റ്റിയാനോ സ്ഥിരം ഗോള്‍ ആഘോഷവും നടത്തി. എല്ലായിടത്തും ഗോള്‍ ഉടമ റൊണാള്‍ഡോയാണെ് രേഖപ്പെടുത്തുകയും ചെയ്തു. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ നേടിയ താരമെന്ന യൂസേബിയോയുടെ റെക്കോര്‍ഡിനൊപ്പമെത്തി എന്ന സ്റ്റാറ്റുകളും പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ ഗോളിന്റെ അവകാശി ബ്രൂണോ ഫെര്‍ണാണ്ടസാണെന്ന് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റീപ്ലേകളില്‍ പന്ത് റൊണാള്‍ഡോയുടെ തലയില്‍ തട്ടിയിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് ഗോള്‍ ബ്രൂണോയുടെ പേരില്‍ രേഖപ്പെടുത്തിയത്. ഇതോടെ അടിക്കാത്ത ഗോളിനാണ് റൊണാള്‍ഡോ ഇത്ര ആഘോഷം നടത്തിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങി. മറ്റൊരാളുടെ ഗോള്‍ തന്റെ പേരിലാക്കാനുള്ള സ്വാര്‍ത്ഥയാണെന്ന് പറഞ്ഞ് എതിരാളികളും രംഗത്ത് വന്നു.മത്സരത്തിന്റെ 83-ാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതോടെ 90-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എടുക്കാനുള്ള അവസരവും ക്രിസ്റ്റ്യാനോക്ക് നഷ്ടമായി. റൊണാള്‍ഡോയുടെ അഭാവത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് എടുത്ത പെനാല്‍റ്റി ലക്ഷ്യം കണ്ടതോടെ ഇരട്ടഗോളുകള്‍ നേടി പോര്‍ച്ചുഗലിന്റെ വിജയശില്‍പ്പിയാവുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News