Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കോവിഡ് നിയന്ത്രണം : ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള നിർദേശങ്ങൾ ഇങ്ങനെ  

April 01, 2021

April 01, 2021

ദോഹ : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്കും ക്ലിനിക്കുകൾക്കുമുള്ള നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെയും അനുബന്ധ ആരോഗ്യപ്രവർത്തകരുടെയും നേരിട്ടുള്ള പരിചരണം ആവശ്യമുള്ള രോഗികൾ  ഒഴികെ മറ്റു ചികിത്സകൾക്കായി ആശുപത്രികൾ സന്ദർശിക്കരുതെന്നാണ് നിർദേശം.ഇതുസംബന്ധിച്ച സർക്കുലർ രാജ്യത്തെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്കും അയച്ചിട്ടുണ്ട്.

നിർദേശങ്ങൾ ഇങ്ങനെ :

  • ഡോക്ടറുടെ നേരിട്ടുള്ള  അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ പരിചരിക്കുന്നത് ഒഴികെ മറ്റു രോഗികളെ ചികിൽസിക്കുന്നതും അനുബന്ധ  മെഡിക്കൽ സേവനങ്ങളും  പൂർണമായും നിർത്തിവെക്കണം.
  • ദീർഘകാല കരാർ അടിസ്ഥാനത്തിലുള്ള സേവനങ്ങൾ ഒഴികെ വീടുകളിൽ എത്തി രോഗികളെ  ചികിൽസിക്കുന്നതും പരിചരിക്കുന്നതും വിലക്കിയിട്ടുണ്ട്.
  • മുപ്പത് ശതമാനം ശേഷിയിൽ ടെലി-മെഡിക്കൽ സേവനങ്ങൾക്ക് അനുമതിയുണ്ടാവും.
  • കമ്പനികൾക്കകത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലും ഫസ്റ്റ് എയിഡ് കേന്ദ്രങ്ങളിലും അടിയന്തര സേവനങ്ങൾ എത്തിക്കാം.
  • കോവിഡ് സ്രവപരിശോധനക്ക്(സ്വാബ്) അനുമതിയുള്ള സ്വകാര്യ ആശുപത്രികളിൽ ഇത്തരം സേവനങ്ങൾ തുടരാം.
  • ആശുപത്രികളിലെ ലബോറട്ടറികൾക്കും സ്കാനിങ് സെന്ററുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ടാവും.

മാർഗനിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News