Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് ഖത്തർ ഇനി ചെവികൊടുക്കില്ലെന്ന് ഹസൻ അൽ തവാദി

September 23, 2022

September 23, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിനെതിരെ സംശയമുന്നയിക്കുകയും വിമര്ശനമുന്നയിക്കുന്നവരെയും കേൾക്കാൻ ഖത്തർ ഇനി തയാറാവില്ലെന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മുഖ്യ സംഘാടകർ പറഞ്ഞു. ഖത്തറിന് നല്ല ആത്മവിശ്വാസമുണ്ടെന്നും ടൂർണമെന്റ് കിക്ക്-ഓഫ് നടക്കുമ്പോൾ അത് മനസിലാവുമെന്നും സംഘാടക സമിതി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.

"ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തങ്ങളുടെ കഴിവിനെക്കുറിച്ച് സംശയമുള്ളവരോട് പ്രതികരിക്കുന്ന ഘട്ടം ഖത്തർ വളരെക്കാലമായി പിന്നിട്ടു കഴിഞ്ഞു. ഇക്കാര്യത്തിലുള്ള  ഖത്തറിന്റെ പാടവം സ്റ്റേഡിയങ്ങളിൽ  തെളിയിക്കുമെന്ന് ആദ്യ ദിവസം മുതൽ ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു,”  ഒരു അഭിമുഖത്തിൽ  അദ്ദേഹം പറഞ്ഞു.

എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളുടെയും നിർമാണം  പൂർത്തിയായെങ്കിലും ദോഹയിലെ ഗതാഗത സംവിധാനവും  ആരാധകർക്കുള്ള താമസ സൗകര്യവും സംബന്ധിച്ച്  സംഘടനാപരമായ ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നലിംഗക്കാരുടെയും കുടിയേറ്റ തൊഴിലാളികളുടെയും   അവകാശങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉന്നയിക്കുന്ന വിമർശനങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News