Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സൗരോര്‍ജ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍, രണ്ട് വ്യവസായിക നഗരങ്ങളില്‍ മെഗാ സോളാര്‍ പവര്‍ പ്ലാന്റുകള്‍ വരുന്നു

April 08, 2023

April 08, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: രാജ്യത്തെ രണ്ട് സുപ്രധാന വ്യവസായിക നഗരങ്ങളിലെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രണ്ട് മെഗാ സൗരോര്‍ജ പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. മിസൈഈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവടങ്ങളിലാണ് പ്ലാന്റ് നിര്‍മ്മിക്കുക. ഖത്തര്‍ എനര്‍ജിക്ക് കീഴിലുള്ള ഖത്തര്‍ എനര്‍ജി റിന്യൂവബിള്‍ സൊല്യൂഷനും ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് സി ആന്റ് ടി കോര്‍പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

ഖത്തറിന്റെ ഊര്‍ജ സ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കുക, പരമാവധി പുനരുല്‍പ്പാദന യോഗ്യമായ ഊര്‍ജം ഉപയോഗപ്പെടുത്തുക എന്നീ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പില്‍ വരുകയെന്ന് ഖത്തര്‍ എനര്‍ജിയുടെ അല്‍ ഖര്‍സ സോളാര്‍ പിവി പവര്‍ പ്ലാന്റ് (കെഎസ്പിപി) വക്താവ് മുഹമ്മദ് അല്‍ ഹറാമി പറഞ്ഞു. 

10 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നാണ് രണ്ട് വ്യവസായ നഗരങ്ങള്‍ക്ക് ആവശ്യമായി വരുന്ന മുഴുവന്‍ വൈദ്യുതിയും കണ്ടെത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. മിസൈഈദ് പ്ലാന്റിന് 417 മെഗാവാട്ട് ശേഷിയും റാസ് ലഫാന്‍ പ്ലാന്റിന് 458 മെഗാവാട്ട് ശേഷിയും ആണ് ഉണ്ടാകുക. രാജ്യത്തെ രണ്ട് സുപ്രധാന വ്യവസായിക നഗരങ്ങളിലെ ഈര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ഖത്തര്‍ കരുതുന്നത്. ഏതാണ്ട് 2.3 ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ചാണ് സോളാര്‍ പദ്ധതി നടപ്പിലാക്കുക.

2035 ഓടെ രാജ്യത്തെ സൗരോര്‍ജ ഉല്പാദനം 5 ജിഗാ വാട്ട് ആയി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 28 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത് തടഞ്ഞു നിര്‍ത്താന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News