Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ വഴി സൗദിയിലേക്ക് പോകാനെത്തിയവർ ദോഹ വിമാനത്താവളത്തിൽ കുടുങ്ങി,5000 റിയാൽ കയ്യിൽ കരുതണമെന്ന് നിർദേശം

July 22, 2021

July 22, 2021

ദോഹ : ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്ക് തുടരുന്ന സാഹചര്യത്തിൽ ദോഹ വഴി സൗദിയിലേക്ക് പോകാൻ എത്തിയ നിരവധി യാത്രക്കാർ ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി.ഇന്ന് രാവിലെ എയർ ഇന്ത്യ IX-373 വിമാനത്തിൽ ഖത്തർ വഴി സൗദിയിലേക്ക് പോകാനെത്തിയ യാത്രക്കാരാണ് മണിക്കൂറുകളായി വിമാനത്താവളത്തിൽ കഴിയുന്നത്. 5000 റിയാൽ കൈവശമുള്ളവരെ മാത്രമേ പുറത്തേക്ക് പോകാൻ അനുവദിക്കൂ എന്നാണ് എമിഗ്രെഷൻ അധികൃതരുടെ വിശദീകരണമെന്ന് യാത്രക്കാർ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.അതേസമയം,ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

നേരത്തെ സന്ദർശക വിസയിൽ ഖത്തറിലെത്തുന്നവർ 5000 റിയാൽ കരുതണമെന്ന നിര്ദേശമുണ്ടായിരുന്നെങ്കിലും കൃത്യമായി പ്രാബല്യത്തിൽ വന്നിരുന്നില്ല.ദോഹയിൽ കഴിയാനാവശ്യമായ ചെലവുകൾക്കുള്ള പണം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.നിലവിൽ 5000 റിയാലോ തത്തുല്യമായ തുകയുള്ള ബാങ്ക് കാർഡോ കയ്യിലില്ലാത്തവരെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുമെന്നാണ് ലഭ്യമായ വിവരം.

നിലവിൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാത്തതിനാൽ ഖത്തറിൽ സന്ദർശക വിസ അനുവദിച്ചു തുടങ്ങിയത് സൗദി പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു.  


Latest Related News