Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇനി വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം

September 30, 2021

September 30, 2021

ദോഹ: ഖത്തറിൽ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇനി കോവിഡ് വാക്സിന്റെ  ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രണ്ടാം ഡോസ് സ്വീകരിച്ച്‌ എട്ടുമാസം പൂര്‍ത്തിയായവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ബൂസ്റ്റര്‍ ഡോസിനായി വൈകാതെ ക്ഷണം ലഭിച്ചുതുടങ്ങുമെന്ന് അധികൃതര്‍വ്യക്തമാക്കി..

സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ഹൈ റിസ്ക് വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് നല്‍കി തുടങ്ങിയത്. 65 വയസ്സ് പിന്നിട്ടവര്‍, മാറാരോഗങ്ങള്‍ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. ഇത് 15 ദിവസം പിന്നിട്ടതിനു പിന്നാലെയാണ് അടുത്ത വിഭാഗമായ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്കും അധിക പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ തീരുമാനമായത്. ഫൈസര്‍, മൊഡേണ വാക്സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച്‌ എട്ട് മാസം തികഞ്ഞവരാണ് ബൂസ്റ്റര്‍ ഡോസിന് യോഗ്യര്‍. ഇവര്‍ 12 മാസം തികയുന്നതിന് മുമ്പ്  അധിക ഡോസ് സ്വീകരിക്കണം.50ന് താഴെയുള്ള മറ്റു പ്രായവിഭാഗങ്ങള്‍ക്ക് വൈകാതെ തന്നെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിത്തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.


Latest Related News