Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ധനം കടം കൊടുക്കില്ല,എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ കട്ടപ്പുറത്താകും

September 01, 2019

September 01, 2019

ഹൈദരാബാദ്,റായ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് സെപ്തംബർ 6 മുതൽ ഇന്ധനം നൽകേണ്ടെന്നാണ് എണ്ണ കമ്പനികളുടെ തീരുമാനം.

ന്യൂഡൽഹി : എയര്‍ ഇന്ത്യക്കുള്ള ഇന്ധന വിതരണം രണ്ട് വിമാനത്താവളങ്ങളില്‍ കൂടി നിർത്തലാക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. എണ്ണ കമ്പനികൾ കടുത്ത നടപടികൾ സ്വീകരിച്ചാല്‍ ഇവിടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യക്ക് നിലവിൽ പല വിമാനത്താവളങ്ങളിലും ഇന്ധനം  ലഭിക്കാത്ത സാഹചര്യമാണ്. കൊച്ചി, റാഞ്ചി , മൊഹാലി, പട്ന തുടങ്ങി 6 വിമാനത്താവളങ്ങളില്‍‌ പണം നല്‍കാത്തതിനെ തുടര്‍ന്ന് എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് നിർത്തിവെച്ചിരിക്കുകയാണ്..ഇതിനു പുറമെ  രണ്ട് വിമാനത്താവളങ്ങില്‍ കൂടി ഇന്ധന വിതരണം നിര്‍ത്തുമെന്നാണ്  കമ്പനികള്‍ ഇപ്പോൾ അറിയിച്ചത്.ഹൈദരാബാദ്,റായ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് സെപ്തംബർ 6 മുതൽ ഇന്ധനം നൽകേണ്ടെന്നാണ് എണ്ണ കമ്പനികളുടെ തീരുമാനം.

 

ജൂലൈ 31 വരെ 4300 കോടി രൂപയുടെ കടമാണ് ഇന്ധന ഇനത്തില്‍ എയര്‍ ഇന്ത്യ നല്‍കാന്‍ ഉള്ളത്.അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കുമെന്ന്  കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Latest Related News