Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗസയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കാൻ യു.എസ് 

February 20, 2024

news_malayalam_israel_hamas_attack_updates

February 20, 2024

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ യു.എസ് പ്രമേയം അവതരിപ്പിക്കും. ഗസയിൽ ഉടൻ താൽക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്തും, റഫയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതിനെ എതിർത്തും യു.എൻ സെക്യൂരിറ്റി കൗൺസിലിൽ അമേരിക്ക പ്രമേയം അവതരിപ്പിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയങ്ങളെയെല്ലാം ഇതുവരെ വീറ്റോ ചെയ്ത് തള്ളിക്കളഞ്ഞ രാജ്യമാണ് അമേരിക്ക. നിലവിലെ സാഹചര്യങ്ങളിൽ റഫയിൽ കരയാക്രമണം നടത്തരുതെന്ന് സുരക്ഷാ കൗൺസിൽ ഉറപ്പാക്കണമെന്നും യുഎസ് പ്രമേയത്തിൽ ആവശ്യപ്പെടും.

അതിനിടെ, സെക്യൂരിറ്റി കൗൺസിലിലെ അറബ് അംഗമായ അൾജീരിയ അവതരിപ്പിക്കാനിരുന്ന വെടിനിർത്തൽ പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന് യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രമേയം ബന്ദികളുടെ കൈമാറ്റത്തിന് വിലങ്ങുതടിയാകുമെന്നാണ് യു.എസിന്റെ ആരോപണം.

അതേസമയം, വടക്കൻ ഗസയിൽ ഇന്നലെ (തിങ്കൾ) ഭക്ഷണവുമായി എത്തിയ ട്രക്കിന് മുന്നിൽ കാത്തിരുന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ അധിനിവേശസേന വെടിയുതിർത്തു. വെടിവെയ്പ്പിൽ ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആളുകൾ ചിതറിയോടുന്നതിന്റെയും വെടിയേറ്റ് വീഴുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“കുട്ടികൾക്കും ഞങ്ങൾക്കും ഭക്ഷണം തയാറാക്കാൻ എല്ലാവരെയും പോലെ ഞങ്ങൾ കുറച്ച് മാവ് എടുക്കാൻ പോയതായിരുന്നു. പെട്ടെന്ന് ടാങ്കുകളിലെത്തിയ ഇസ്രായേൽ സേന ഞങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു” -ദൃക്സാക്ഷികളിലൊരാൾ അൽ ജസീറയോട് പറഞ്ഞു. വെടിവെപ്പിനും പരക്കം പാച്ചിലിനുമിടയിലും ചാക്ക് പൊട്ടി നിലത്ത് വീണ മാവ് കോരിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ 29,092 ഫലസ്തീനികളാണ് ഇതുവരെ ഗസയിൽ കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 69,028 പേർക്ക് ഇതിനകം പരിക്കേറ്റതായാണ് റിപ്പോർട്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News