Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വെടിനിർത്തൽ ചർച്ച പുനരാരംഭിക്കണമെന്ന് ഇസ്രായേൽ, ഖത്തറിനോടും ഈജിപ്തിനോടും മധ്യസ്ഥത തേടിയാതായി റിപ്പോർട്ട് 

December 12, 2023

 News_Qatar_Malayalam

December 12, 2023

ന്യൂസ്‌റൂം ബ്യുറോ

തെൽ അവീവ്: ഹമാസുമായുള്ള മറ്റൊരു വെടിനിർത്തൽ ചർച്ചകൾക്ക്  മധ്യസ്ഥത വഹിക്കണമെന്ന് ഈജിപ്തിനോടും ഖത്തറിനോടും ഇസ്രായേൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഈജിപ്ഷ്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് സ്കൈ ന്യൂസ്‌ അറേബ്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. ഇസ്രായേലിലെ പ്രമുഖ പത്രമായ ഹാരറ്റ്സ് ഉൾപ്പടെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹമാസ് ബന്ദികളാക്കിയ കൂടുതൽ പേരെ വിട്ടയക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. ഇസ്രായേൽ, ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ച ഉടൻ നടക്കുമെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ഇസ്രയേലോ ഹമാസോ വെടിനിർത്തലിനായി പുതിയ നിർദേശം അവതരിപ്പിച്ചിട്ടില്ലെന്നും, ഇസ്രായേലിനെതിരെയുള്ള പൊതുജനങ്ങളുടെ രോഷം വർധിച്ചു വരുന്ന സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം റിപ്പോർട്ടുകളെന്നും ഹമാസ് അറിയിച്ചു.

ഇസ്രയേലി ജയിലുകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കാതെ പുതിയ കരാർ ഉണ്ടാകില്ലെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു. ഹമാസിനെ പൂർണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നായിരുന്നു ഇസ്രായേലിന്റെ നിലപാട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ 70 ഇസ്രയേലികളെയും 210 ഫലസ്തീൻ തടവുകാരെയുമാണ് ഇതുവരെ മോചിപ്പിച്ചത്. നാല് ദിവസത്തെ വെടിനിർത്തലായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ചർച്ചകൾക്ക് ശേഷം രണ്ടു തവണ വെടിനിർത്തൽ കരാർ നീട്ടുകയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News