Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഒറീഡോ കപ്പ്: പെനാൽറ്റിയിൽ അൽ അറബിയെ തോൽപ്പിച്ച് ഉം സലാൽ വിജയകിരീടം സ്വന്തമാക്കി

January 07, 2024

news_malayalam_sports_news_updates

January 07, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറിലെ ഒറീഡോ കപ്പ് മത്സരത്തിന് ഇന്നലെ (ശനി) കൊടിയിറങ്ങി. പെനാൽറ്റിയിൽ അൽ അറബി ക്ലബ്ബിനെ തോൽപ്പിച്ച് ഉം സലാൽ ക്ലബ് (3-1 സ്കോർ) വിജയകിരീടം സ്വന്തമാക്കി. ആദ്യമായാണ് ഉം സലാൽ ക്ലബ്  ഒറീഡോ കപ്പ് സ്വന്തമാക്കുന്നത്. ഗ്രാൻഡ് ഹമദ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടന്നത്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ 4-4 എന്ന സ്കോറാണ് ഇരു ടീമും സ്വന്തമാക്കിയത്. തുടർന്ന് ഇരു ടീമുകൾക്കും പെനാൽറ്റി ലഭിച്ചു. 

അൽ അറബിയുടെ ആദ്യ രണ്ട് പെനാൽറ്റി ഹിറ്റും ഉം സലാൽ ഗോൾകീപ്പർ തടയുകയായിരുന്നു. അൽ അറബിയുടെ ഏക പെനാൽറ്റി സ്കോറർ ഹെലാൽ മുഹമ്മദായിരുന്നു. വിക്ടർ ലെഖൽ, അലി ഹസൻ, ഒമർ യഹ്യ എന്നിവരാണ് ഉം സലാലിനായി പെനാൽറ്റിയിൽ 3 ഗോൾ നേടിയത്. ഖാലിദ് അബ്ദുൽ റൗഫിന്റെ ഗോൾ അൽ അറബി ഗോൾകീപ്പർ അമീർ ഹസ്സനും തടഞ്ഞു.

നിലവിലെ അമീർ കപ്പ് ചാമ്പ്യൻമാരായ അൽ അറബി ആദ്യ പകുതിയിൽ 10 പേരായി ചുരുങ്ങിയിട്ടും ശക്തമായാണ് പോരാടിയത്. എന്നാൽ ഉം സലാലിന്റെ സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലിറങ്ങിയ അലി അഫിഫ് 3 ഗോൾ നേടി ഉം സലാലിനെ രക്ഷപ്പെടുത്തി. 

“ആവേശകരമായ ഫൈനൽ ആയിരുന്നു ഇത്. ഉം സലാലിന് ഇതൊരു ചരിത്ര നേട്ടമാണ്. ട്രോഫി നേടിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഉം സലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഇത്,' മത്സരത്തിന് ശേഷം അലി അഫീഫ് പറഞ്ഞു.

സെപ്റ്റംബർ 9നാണ് ഒറീഡോ കപ്പ് മത്സരം ആരംഭിച്ചത്. അൽ അറബി, അൽ വക്‌റ, ഖത്തർ എസ്‌സി, അൽ അഹ്‌ലി, ഉം സലാൽ, മുഐതർ, അൽ ദുഹൈൽ, അൽ സദ്ദ്, അൽ ഗരാഫ, അൽ മർഖിയ, അൽ റയ്യാൻ, അൽ ഷമാൽ എന്നീ ടീമുകളാണ് ഒറീഡോ കപ്പിൽ മത്സരിച്ചത്. ഒറീഡോ കപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നവംബർ 19നും, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഡിസംബർ 27, 28 തീയതികളിലും, രണ്ട് സെമി ഫൈനൽ മത്സരങ്ങൾ 2024 ജനുവരി 2നുമാണ് അവസാനിച്ചത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News