Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹമാസ് ആക്രമണത്തിന് ഇസ്രായേലി സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയതിന് നെതന്യാഹു മാപ്പ് പറഞ്ഞു

October 30, 2023

news_malayalam_israel_hamas_attack_nethanyahu_updates

October 30, 2023

ന്യൂസ്‌റൂം ബ്യുറോ

തെല്‍ അവീവ്: ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രയേല്‍ സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയതിന് മാപ്പ് പറഞ്ഞ് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിന്റെ ആക്രമണം മുന്‍കൂട്ടി കാണുന്നതില്‍ രാജ്യത്തിന്റ സുരക്ഷാ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് നെതന്യാഹു ശനിയാഴ്ച തന്റെ എക്‌സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. 

ഈ വിമർശനങ്ങൾക്കെതിരെ നെതന്യാഹുവിന്റെ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള ഇസ്രായേലി നേതാക്കളാണ് പ്രതികരിച്ചത്. പോസ്റ്റിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നതോടെ നെതന്യാഹു പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

രാജ്യം കൂടുതല്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇസ്രായേൽ പ്രതിരോധമന്ത്രി ഗാല്ലന്റ്, നെസ്സറ്റ് (ഇസ്രയേല്‍ നിയമനിര്‍മ്മാണ സഭ) അംഗം ഗാന്‍ഡ്‌സ് എന്നിവരുമായി ചേര്‍ന്ന് നെതന്യാഹു സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന്റെ പിന്നാലെയാണ് ഇന്റലിജന്‍സ് വിഭാഗമായ ഷിന്‍ബെറ്റിനെ കുറ്റപ്പെടുത്തിയും പരിഹസിച്ചുമുള്ള കുറിപ്പ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. 

യുദ്ധമന്ത്രിസഭാംഗവും മുന്‍ ജനറലും ആയ ഗ്യാന്‍സ് പ്രസ്താവന പിന്‍വലിക്കണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹു പരിധി ലംഘിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ കക്ഷി നേതാവായ യൈര്‍ ലാപിടിന്റെ പ്രതികരണം. ഹമാസിനെതിരെ പോരാടുന്ന സൈനികരെയും കമാന്‍ഡര്‍മാരെയും പിന്തുണയ്ക്കുന്നതിനു പകരം കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ലാപിഡ് പറഞ്ഞു.

നെതന്യാഹുവിന്റെ പ്രസ്താവന തെറ്റാണെന്നും മാപ്പ് പറയണമെന്നും വിദേശകാര്യ മന്ത്രി ഗാബി അഷ്‌കേ നാസിയും ലേബര്‍ പാര്‍ട്ടി അധ്യക്ഷന്‍ മീറവ് മിഷേലിയും ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെന്‍ഗ്വിറും വിമര്‍ശനവുമായി എത്തിയതോടെ നെതന്യാഹു തന്റെ എക്‌സ് പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.

 

‘എനിക്ക് തെറ്റുപറ്റി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു. അതിന് ക്ഷമ ചോദിക്കുന്നു. സുരക്ഷാസേന മേധാവികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു,’ നെതന്യാഹു എക്സില്‍ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News