Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഹമാസിനെ മാത്രം കുറ്റപ്പെടുത്താനുള്ള യു.എസ് നീക്കം പരാജയപ്പെട്ടു 

October 09, 2023

Gulf_Malayalam_News

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേല്‍-ഹമാസ് ആക്രമണത്തില്‍ ഹമാസിനെ മാത്രം കുറ്റപ്പെടുത്താനും ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ മാത്രം അപലപിക്കാനും ശ്രമിച്ച യുഎസിന്റെ ശ്രമം പാളി. രക്ഷാസമിതി അംഗങ്ങള്‍ ഒന്നര മണിക്കൂറിലേറെ ചര്‍ച്ച നടത്തിയിട്ടും ഏകകണ്ഠമായ സംയുക്ത പ്രസ്താവന നടത്താനായില്ല. കൂടാതെ സമാധാനം പുന:സ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും രക്ഷാസമിതി അഭിപ്രായപ്പെട്ടു.

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ ശക്തമായി അപലപിക്കാന്‍ യു.എന്‍ രക്ഷാസമിതിയിലെ 15 അംഗങ്ങളോടും അമേരിക്ക അഭ്യര്‍ത്ഥിച്ചിരുന്നു. ഇസ്രായേലിനെതിരെ ഭീകരാക്രമണമാണ് ഹമാസ് നടത്തുന്നതെന്നും അമേരിക്ക ഊന്നി പറഞ്ഞു. എന്നാല്‍, അമേരിക്കയുടെ ആവശ്യത്തോട് എല്ലാ അംഗങ്ങളും അനുകൂലമായി പ്രതികരിച്ചില്ല.

'ഹമാസ് ആക്രമണത്തെ വലിയ വിഭാഗം അംഗങ്ങളും അപലപിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാവരും ഇല്ല' എന്ന് മുതിര്‍ന്ന യു.എസ് നയതന്ത്രജ്ഞന്‍ റോബര്‍ട്ട് വൂഡ് യോഗത്തിന് ശേഷം പറഞ്ഞു.

എല്ലാ അംഗങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ രക്ഷാസമിതിയില്‍ സംയുക്ത പ്രസ്താവന നടത്താനാകൂ. നിലവിലെ സംഘര്‍ഷ സാഹചര്യത്തിന് ഹമാസിനെ മാത്രം കുറ്റപ്പെടുത്തുന്നതിലുപരി പ്രശ്‌നപരിഹാരത്തിന് വിശാലമായ മാര്‍ഗം തേടുകയാണ് വേണ്ടതെന്നും രക്ഷാസമിതി അംഗങ്ങള്‍ വ്യക്തമാക്കി.

അതേസമയം, ഒന്നര മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ യു.എന്‍ മിഡില്‍ ഈസ്റ്റ് സമാധാന അംബാസഡര്‍ ടോര്‍ വിന്നിസ്ലാന്‍ഡ് നിലവിലെ സാഹചര്യം വിശദീകരിച്ചു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംഘര്‍ഷത്തെ അപലപിച്ചു. വ്യാപകമായ സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News