Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഗസയിൽ ആക്രമണം തുടരാനുള്ള പദ്ധതികൾക്ക് ഇസ്രായേൽ സൈന്യം അംഗീകാരം നൽകി 

November 30, 2023

 News_Qatar_Malayalam

November 30, 2023

ന്യൂസ്‌റൂം ഡെസ്ക്

തെൽ അവീവ്: ഗസ മുനമ്പിൽ കരയാക്രമണം തുടരാനുള്ള പദ്ധതികൾക്ക് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി അംഗീകാരം നൽകിയതായി അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു. 

“യുദ്ധത്തിന്റെ തുടർന്നുള്ള ഘട്ടങ്ങൾക്കുള്ള പദ്ധതികൾ അംഗീകരിക്കുന്നതിന് സതേൺ കമാൻഡ് ആസ്ഥാനത്ത് ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി ഇന്നലെ (ബുധനാഴ്ച) ഒരു സെഷൻ നടത്തി. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, അടുത്ത ഘട്ടത്തിന് ഞങ്ങൾ തയ്യാറാണ് ,” ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

“ആകാശത്തും കരയിലും കടലിലുമുള്ള സൈന്യം ഗസയിൽ ഉടൻ യുദ്ധം പുനരാരംഭിക്കാൻ തയ്യാറാണ്.” ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞതായി പ്രാദേശിക ദിനപത്രമായ യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോർട്ട് ചെയ്തു. 

അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന തുടർച്ചയായ ചർച്ചകൾക്കൊടുവിൽ ഒരു ദിവസം കൂടി വെടിനിർത്തൽ നീട്ടി. എന്നാൽ, ഇസ്രയേൽ ആക്രമണം മൂലം 80 ശതമാനം ഗസനിവാസികളും വീടുപേക്ഷിച്ചുപോയെന്നും 45 ശതമാനം വീടുകൾ ബോംബാക്രമണങ്ങളിൽ തകർന്നെന്നും ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രക്ഷാസമിതിയിൽ പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News