Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയിൽ റമദാൻ മാസത്തിലും ആക്രമണം തുടരുമെന്ന് ഇസ്രായേൽ

February 17, 2024

news_malayalam_israel_hamas_attack_updates

February 17, 2024

ന്യൂസ്‌റൂം ഡെസ്ക്

ജറുസലേം: ഗസയിലെ ഇസ്രായേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ റമദാൻ മാസത്തിലും ഗസ മുനമ്പിൽ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്. ബന്ദികളെ തിരിച്ചയക്കുന്നതുവരെ ഒരു ദിവസം പോലും വെടിനിർത്തൽ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം, അമേരിക്കയുടെ ശക്തമായ ഇടപെടലുണ്ടായിട്ടും ഇസ്രായേലിന്‍റെ കടുംപിടിത്തം കാരണം ഗസയില്‍ വെടിനിർത്തൽ ചർച്ച വീണ്ടും പ്രതിസന്ധിയിലാണ്. ഹമാസിന്‍റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന് നെതന്യാഹു പറഞ്ഞിരുന്നു. 

വെടിനിർത്തൽ കരാർ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യുദ്ധകാര്യ മന്ത്രിസഭയുടെയും സർക്കാരിന്‍റെയും യോഗങ്ങളിൽ തീരുമാനമായില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ അറിയിച്ചു. മന്ത്രിമാർക്കിടയിലും അഭിപ്രായ ഭിന്നത ശക്തമാണ്. ഗസയിലേക്ക് കൂടുതൽ സഹായം എത്തിച്ച് സംഘർഷത്തിന് അയവുവരുത്തണമെന്ന മധ്യസ്ഥ രാജ്യങ്ങളുടെ ആവശ്യവും ഇസ്രായേൽ അംഗീകരിച്ചില്ല.  

അതേസമയം, ഇസ്രായേൽ സൈന്യം അതിക്രമിച്ചു കയറിയ ഗസയിലെ അൽ നാസർ ആശുപത്രിയിൽ സ്ഥിതി കൂടുതൽ വഷളാവുകയാണ്. അൽ നാസർ ആശുപത്രിക്ക് നേരെ നടന്ന ഇസ്രായേൽ അതിക്രമത്തെ യു.എൻ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ അപലപിച്ചു. ആശുപത്രിയിൽ ഇരച്ചുകയറിയ സൈന്യം രോഗികളെയും അഭയാർഥികളെയും ബലം പ്രയോഗിച്ച് പുറത്താക്കി. സൈന്യം നടത്തിയ വെടിവെയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രവർത്തന കേന്ദ്രമാണെന്ന പതിവ് കുറ്റപ്പെടുത്തൽ നടത്തിയാണ് അൽ നാസർ ആശുപത്രിക്കെതിരെ ഇസ്രായേൽ അതിക്രമം നടത്തിയത്. ആരോഗ്യകേന്ദ്രങ്ങൾ തകർക്കാനും വംശീയ ഉൻമൂലനത്തിനും വേണ്ടി ഇസ്രായേൽ നടത്തുന്ന ആസൂത്രിത പ്രചാരണം മാത്രമാണിതെന്ന് ഹമാസ് പ്രതികരിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 87 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസയിലെ ആകെ മരണം 28,663 ആയി. യു.എൻ രക്ഷാസമിതിയിൽ അടുത്ത ആഴ്ച ഗസയിലെ വെടിനിർത്തൽ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News